കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ തുടര്‍ നടപടികളുമായി എൻഫോഴ്‌സ് ഡയറക്ടറേറ്റ് മുന്നോട്ടു നീങ്ങുന്നത് സ്വപ്നയുടെ കയ്യിലെ ഫോണ്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി. അറസ്റ്റ് സമയം നഷ്ടപ്പെട്ടുപോയെന്നു സ്വപ്ന പറയുന്ന ഫോണ്‍ ഇഡിയുടെ കയ്യില്‍ ഭദ്രമായിരുന്നു. ഈ ഫോണിലെ ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ മുഴുവന്‍ വീണ്ടെടുത്താണ് ഇഡി കേസ് മുന്നോട്ടു നീക്കിയത്. ഈ ഫോണിലെ നിര്‍ണ്ണായക വിവരങ്ങളില്‍ നിന്നാണ് ശിവശങ്കറിലേക്കും മുഖ്യമന്ത്രിയിലേക്കുമൊക്കെ അന്വേഷണം നീട്ടാന്‍ ഇഡിയ്ക്ക് പ്രേരണയായത്.
നിർണ്ണായകമായ വാട്ട്സ് അപ്പ് ചാറ്റുകളുണ്ടായിരുന്നത് ഈ ഫോണിലാണ്. ഇതാണ് ശിവശങ്കറിന്റെ അറസ്റ്റിന് വഴിയൊരുക്കിയത്. ഈ ഫോണിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിലും മറ്റുമുള്ളത്. ഈ ഐ ഫോൺ ഡീ കോഡ് ചെയ്യാനുള്ള ശ്രമം നടക്കുകയാണ്. പല വിഐപികളുമായും സ്വപ്‌ന ചാറ്റ് ചെയ്തതിന്റെ വിശദാംശങ്ങൾ ഈ ഫോണിലുണ്ടെന്നാണ് സൂചന. അന്വേഷണത്തിന് സഹായകരമാകുന്നതെല്ലാം വീണ്ടെടുക്കാനാകും ഇഡി ശ്രമിക്കുക. ശക്തമായ തെളിവുകൾ ഈ ഫോണിൽ നിന്നും ശിവശങ്കറിനെതിരെ കിട്ടിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന സൂചന. ഫോണ്‍ കണ്ടെടുത്തത് പല ഉന്നതരുടെയും ഉറക്കം കെടുത്തുന്നുണ്ട്.
സ്വര്‍ണ്ണക്കടത്ത് പുറത്ത് വരുന്നതിനു മുന്‍പ് സ്വപ്ന സുരേഷിന് ജോലി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായി അന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ സ്വപ്നയെ അറിയിക്കുന്ന വാട്‌സാപ് ചാറ്റ് പുറത്തായത് നിർണ്ണായകമാണ്. ഈ ചാറ്റ് തെളിവായി ചേർത്താണ് ഇഡി റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
2019 ജൂലായ് 31-ന് അയച്ച ചാറ്റാണ് ഇത്. രാത്രി 11.46-നാണ് സ്വപ്നയ്‌ക്ക് ശിവശങ്കർ സന്ദേശം അയച്ചിരിക്കുന്നത്. ‘നിനക്ക് ജോലി വാങ്ങിത്തരണമെന്ന് സിഎം എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷെ അത് താഴ്ന്ന പദവിയായിരിക്കും. എങ്കിലും നേരത്തേയുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും’ – എന്നാണ് ശിവങ്കർ ചാറ്റിൽ പറയുന്നത്. ഈ കേസില്‍ മുഖ്യമന്ത്രിയെ നേരിട്ടു ബന്ധിപ്പിക്കുന്ന ചാറ്റ് ആണിത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ അക്കമിട്ടു നിരത്തിയാണ് ഇഡി കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
റെയ്ഡിൽ പിടിച്ചെടുത്ത ഫോണുകളിൽ ഒന്ന് മഹസറിൽ രേഖപ്പെടുത്താതെ മുക്കിയെന്നായിരുന്നു സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരായ തെളിവുകൾ ഈ ഫോണിൽ ഉണ്ടെന്നാണ് സ്വപ്ന പറഞ്ഞത്. ബംഗളൂരുവിൽ സ്വപ്ന സുരേഷ് പിടിയിലായതിന് പുറകെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൻ ഐ എ സ്വപ്നയുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു.
ഇങ്ങനെ പിടിച്ചെടുത്ത ഫോണുകളിൽ ഒരു ഐ ഫോൺ മഹസർ രേഖയിൽ ഉൾപ്പെടുത്താതെ മുക്കിയെന്നാണ് സ്വപ്ന ആരോപിച്ചത്. സ്വർണ്ണക്കടത്തിൽ ശിവശങ്കറും താനും നടത്തിയ സംഭാഷണങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കും തെളിയിക്കാനുള്ള നിർണ്ണായക വാട്ട്‌സ് ആപ് ചാറ്റുകളും ഇമെയിൽ രേഖകളും ഈ ഫോണിൽ ഉണ്ടെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും സ്വപ്ന ഇത് വ്യക്തമാക്കിയിട്ടുണ്ട്.
തന്നെ കാണാനെത്തിയ ഘട്ടത്തിൽ എം ശിവശങ്കർ ഈ ഫോൺ ഉപയോഗിച്ച് പുതിയ ഇ മെയിൽ ഐഡിയുണ്ടാക്കി കോൺസുൽ ജനറലിനടക്കം ഇ മെയിലുകൾ അയച്ചിട്ടുണ്ടെന്നും പലതിനും ഇതിൽ മറുപടി എത്തിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നുണ്ട്. ഫോണ്‍ കേസില്‍ നിര്‍ണ്ണായകമായി തെളിവായി മാറി. ഇത് ഇഡിയുടെ കയ്യില്‍ ഭദ്രമായിരിക്കുന്നുമുണ്ട്. ശിവശങ്കറില്‍ ഒന്നും തീരുന്നില്ലെന്ന് സ്വപ്ന പറയുന്നത് ശ്രദ്ധേയമായിരിക്കെ എന്താണ് ശിവശങ്കറിന്റെ മൊഴിയും ഇഡിയുടെ തുടര്‍ നടപടികളും എന്നാണ് ഇനി അറിയാനുള്ളത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033