ആലപ്പുഴ : ബൈപ്പാസ് നിർമാണത്തിനായെടുത്ത കുഴികൾ മാലിന്യക്കൂമ്പാരമായി. ബാപ്പുവൈദ്യർ ജംഗ്ഷന് പടിഞ്ഞാറ് റെയിൽവേഗേറ്റിനു സമീപത്തെ കുഴികളിൽ പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യം വലിച്ചെറിഞ്ഞിട്ടുണ്ട്. മഴക്കാലമായതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കും. നാറ്റംകൊണ്ട് മൂക്കുപൊത്താതെ പരിസരത്തു നിൽക്കാൻപറ്റില്ല. പരിസരവാസികൾ രോഗഭീഷണിയിലാണ്. ബൈപ്പാസിന്റെ തൂണുകൾ താഴ്ത്താനാണു കുഴികളെടുത്തത്. തൂണു താഴ്ത്തിയിട്ട് ഒരുമാസം കഴിഞ്ഞു. പക്ഷേ തൂണിനു ചുറ്റുമുള്ള കുഴി മണ്ണിട്ടുമൂടിയിട്ടില്ല. ഈ കുഴികളിലേക്കു പ്ലാസ്റ്റിക്കും ജൈവമാലിന്യവും രാത്രിയിൽ വലിച്ചെറിയുകയാണ്. ചാക്കുകളിൽ കെട്ടിയും മാലിന്യം കുഴിയിലെറിഞ്ഞിട്ടുണ്ട്. മഴവെള്ളം കുഴികളിൽ കെട്ടിക്കിടക്കുന്നതിനാൽ കൊതുകുശല്ല്യം രൂക്ഷമാണ്. മഴപെയ്താൽ അഴുക്കുവെള്ളം കരയിലേക്കു കവിഞ്ഞൊഴുകും. നാലു വീടുകളാണ് ഈ കുഴിക്ക് തൊട്ടടുത്തുള്ളത്. കുട്ടികളും പ്രായമായവരുമുൾപ്പെടെ മഴയത്ത് ഈ അഴുക്കുവെള്ളം നീന്തേണ്ട അവസ്ഥയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1