കരുനാഗപ്പള്ളി: പോക്സോ കേസിൽ മൂന്നുവർഷം കഠിനതടവിന് ശിക്ഷയില്‍ കഴിയുന്ന പ്രതിക്ക് സമാനമായ മറ്റൊരു കേസിൽ അഞ്ച് വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് മുറിയിൽ പുത്തൻവിളയിൽ ലിജു ഭവനിൽ ലൈജു (42)വിനെയാണ് കരുനാഗപ്പള്ളി അതിവേഗ സ്പെഷൽ കോടതി ജഡ്ജി എഫ്. മിനിമോൾ ശിക്ഷിച്ചത്. കുട്ടികളുടെ പരാതിയിൽ ശൂരനാട് പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന രാജൻ ബാബു രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധിപ്രസ്താവം നടത്തിയത്. ലൈംഗികാതിക്രമ കേസിൽ ഇയാളെ ഒരാഴ്ച മുമ്പ് മൂന്നുവർഷം കഠിനതടവിനും 20,000 രൂപ പിഴക്കും ഇതേകോടതി ശിക്ഷ വിധിച്ചിരുന്നു. യൂനിഫോമിന്റെ തുണി മുറിച്ചുകൊടുക്കവേ ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗിക ആക്രമണ ഉദ്ദേശതോടെ കടന്നു പിടിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1