ജയ്‌പുർ : ഗർഭിണിയായ 32 വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത മകന്റെ മുന്നിൽ വെച്ച് പോലീസ് കോൺസ്റ്റബിൾ ബലാത്സംഗം ചെയ്തെന്നു പരാതി. അയൽക്കാരൻ മർദിച്ചതുമായി ബന്ധപ്പെട്ടു നൽകിയ പരാതിയിൽ മൊഴി നൽകാൻ എത്തിയതായിരുന്നു യുവതി. രാജസ്ഥാനിലെ സങ്കാനെർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഭാഗ റാം (48) ആണ് യുവതിയെ ബലാത്സംഗം ചെയ്തത്. ശനിയാഴ്ച രാവിലെ യുവതിയുടെ വീട്ടിലെത്തിയ ഭാഗ റാം, അയൽവാസിക്കെതിരായ പരാതിയിൽ മൊഴി രേഖപ്പെടുത്താൻ തന്നോടൊപ്പം സ്റ്റേഷനിലേക്കു വരണമെന്നു യുവതിയോട് ആവശ്യപ്പെട്ടു. തുടർന്നു യുവതിയെയും മകനെയും സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനു പകരം ഹോട്ടലിലേക്കു കൊണ്ടുപോയി. അവിടെവെച്ചു യുവതിയെ രാത്രിവരെ തുടർച്ചയായി ബലാത്സംഗം ചെയ്തു. പരാതി നൽകിയാൽ ജീവൻ അപകടത്തിലാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. യുവതി അന്നു രാത്രി തന്നെ പോലീസ് കമ്മിഷണർ ബിജു ജോർജ് ജോസഫിനെ കണ്ടു പരാതി നൽകുകയായിരുന്നു. പോലീസുകാരനെതിരെ ബലാത്സംഗം, ബ്ലാക്ക്‌മെയിലിങ്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളിൽ കേസ് റജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അഡീഷണൽ പോലീസ് കമ്മിഷണർ വിനോദ് കുമാർ ശർമ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1