കോഴഞ്ചേരി: പടക്ക കടയ്ക്കു തീപിടിച്ച് ഒരാൾക്കു പൊള്ളലേറ്റ സംഭവത്തിൽ ആറന്മുള പോലീസ് കടയുടമയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടയുടെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളും അനുബന്ധ സാധനങ്ങളും പോലീസ് ശേഖരിച്ചു. വഞ്ചിത്ര നാറാണത്തുവീട്ടിൽ നന്ദകുമാറിന് എതിരെയാണ് കേസ്. ഫൊറൻസിക് വിഭാഗം ഇന്നലെ ഉച്ചയോടെ കടയിലെത്തി പരിശോധന നടത്തി. മുൻപ് ലൈസൻസ് ഉണ്ടായിരുന്ന സ്ഥാപനം കഴിഞ്ഞ 5 വർഷമായി ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചു വന്നതെന്നു പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ജില്ലാ ആശുപത്രി റോഡിൽ ബസ്‌സ്റ്റാൻഡിനു സമീപമുള്ള സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്. സമീപത്തു തന്നെയുള്ള ഹോട്ടലിലേക്കു തീപടരാതിരുന്നതിനാൽ ഗ്യാസ് സിലിണ്ടർ അടക്കമുള്ളവ പൊട്ടിത്തെറിച്ച് ഉണ്ടാകേണ്ടിയിരുന്ന വൻ അപകടം ഒഴിവായി. സ്ഫോടനത്തെ തുടർന്നു പൊള്ളലേറ്റ കടയിലെ ജീവനക്കാരനായ റാന്നി ഉതിമൂട് സ്വദേശി വിനോദ് (ദിനു – 40) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1