കോട്ടയം: കോട്ടയം എരുമേലിയിൽ വീടിന് തീ വെച്ച് ദമ്പതികളും മകളും മരിച്ച കേസിൽ പോസ്റ്റുമോർട്ടം ഇന്ന്. മരിച്ച സത്യപാലൻറയും ഭാര്യ സീതമ്മയുടെയും മകൾ അഞ്ജലിയുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യും.അഞ്ജലിയുടെ വിവാഹാലോചനയെ ചൊല്ലിയുള്ള തർക്കമാണ് സത്യപാലൻ വീടിന് തീവെക്കാൻ കാരണമെന്നാണ് സൂചന. സത്യപാലൻ ഗ്യാസ് സിലണ്ടർ തുറന്നുവിട്ട് വീടിന് തീ കൊളുത്തിയെന്നാണ് പോലീസ് നിഗമനം. താൽപര്യമുളള ആളുമായി വിവാഹം നടത്തിയില്ലെങ്കിൽ രജിസ്റ്റർ മാരേജ് ചെയ്യാനുള്ള അഞ്ജലിയുടെ തീരുമാനമാണ് പ്രകോപനത്തിന് കാരണം. ശരീരത്തിൽ 20% ത്തോളം പൊള്ളലേറ്റ സത്യപാലൻറെ മകൻ അഖിലേഷ് ചികിത്സയിലാണ്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്ന മകൻ അഖിലേഷിൻറെ മൊഴിയെടുക്കുന്നതോടെ കേസിൽ വ്യക്തത ഉണ്ടാകുമെന്ന് എരുമേലി പോലീസ് അറിയിച്ചു. ഇന്ന് വൈകിട്ടോടെ കനകപ്പലത്തെ വീട്ടിൽ മൃതദേഹം സംസ്കരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1