Tuesday, April 1, 2025 5:04 pm

വയനാട് ചേമ്പുംകൊല്ലി വനത്തില്‍ ആടുകളുടെ ജഡം തള്ളാന്‍ശ്രമിച്ച രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: ചത്ത ആടുകളെ വനത്തില്‍ തള്ളാന്‍ശ്രമിച്ച രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍. രാജസ്ഥാന്‍ ഹൊപാര്‍ദി ജോധ്പുര്‍, കല്‍റാന്‍, കല്‍റ സദ്ദാം(28), അജ്മിര്‍ ഗാളി നമ്പര്‍ ഒന്‍പതിലെ നാദു(52), ജോധ്പുര്‍ കല്‍റ, തളിയ മുഷ്താഖ്(51), അജ്മിര്‍ ഗാളി നമ്പര്‍ 18, ലോന്‍ജിയ മൊഹല്ല ഇര്‍ഫാന്‍(34) എന്നിവരെയാണ് ബേഗൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.ആര്‍. സന്തോഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. കാട്ടിക്കുളം ബേഗൂര്‍ ഇരുമ്പുപാലത്തിന് സമീപത്തുള്ള ചേമ്പുംകൊല്ലി വനത്തില്‍ ആടുകളുടെ ജഡം തള്ളാനാണ് ശ്രമിച്ചത്. പുറകെ വാഹനത്തില്‍ വന്നവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തുമ്പോഴേക്കും വാഹനവുമായി കടന്നവരെ തോല്‍പ്പെട്ടി വനംവകുപ്പ് ചെക്ക്‌പോസ്റ്റിനുസമീപം പിടികൂടുകയായിരുന്നു.

ആടുകളെ കടത്താനുപയോഗിച്ച വാഹനവും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ബേഗൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. കഴിഞ്ഞദിവസം താമരശ്ശേരി ചുരത്തില്‍ ആടുകളുടെ ജഡം തള്ളിയ സംഭവത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നുവ്യക്തമായി. കോഴിക്കോട് സ്വദേശിക്കായാണ് കഴിഞ്ഞ 25-ന് രാജസ്ഥാനില്‍നിന്ന് മംഗലാപുരം വഴി 220 ആടുകളുമായി സംഘം പുറപ്പെട്ടത്. ഇതില്‍ 35 ആടുകളാണ് ചത്തത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ചത്ത ആടുകളുമായി സംഘം മടങ്ങിയത്.

തോല്‍പ്പെട്ടി, മുത്തങ്ങ ചെക്ക്‌പോസ്റ്റുകള്‍വഴി കന്നുകാലിക്കടത്ത് ഇല്ലാത്തതിനാല്‍ ചത്ത ആടുകളെ വനത്തില്‍ തള്ളി കടന്നുകളയാനായിരുന്നു ശ്രമം. എല്ലാവരെയും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റി (ഒന്ന്)ന്റെ ചുമതലയുള്ള സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) റിമാന്‍ഡ് ചെയ്തു. ആടുകളുടെ ജഡം സംസ്‌കരിക്കാന്‍ വനപാലകര്‍ക്ക് കോടതി നിര്‍ദേശംനല്‍കി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. ശ്രീലേഖ, പി.കെ. രജീഷ്, പി.സി. ഉമേഷ്, ജോസ് വിന്‍സെന്റ് എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി ; ആർ.ചന്ദ്രശേഖരൻ പ്രസ്താവന പുറത്തിറക്കി

0
തിരുവനന്തപുരം: ആശാ സമരത്തിന് ഒടുവിൽ ഐഎൻടിയുസിയുടെ പിന്തുണ. പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന...

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

0
തിരുവനന്തപുരം: സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി...

ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണമെന്ന് കെ.എസ്.ഇ.ബി

0
തിരുവനന്തപുരം: ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി...

എമ്പുരാന്റെ പ്രദർശനം തടയാനാകില്ലെന്ന് ഹൈക്കോടതി

0
എറണാകുളം: എമ്പുരാന്റെ പ്രദർശനം തടയാനാകില്ലെന്ന് ഹൈക്കോടതി. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് കൊടുത്ത്...