Saturday, April 19, 2025 7:29 pm

ഐ.പി.എല്ലിൽ രാജസ്ഥാന്റെ രാജകീയ തിരിച്ചുവരവ് ; പഞ്ചാബിനെ 50 റൺസിന് തകർത്തു

For full experience, Download our mobile application:
Get it on Google Play

ഛണ്ഡിഗഢ്: ഐ.പി.എല്ലിൽ രാജസ്ഥാന്റെ രാജകീയ തിരിച്ചുവരവ്. പഞ്ചാബിനെ അവരുടെ തട്ടകത്തിൽ 50 റൺസിനാണ് സഞ്ജുവും സംഘവും തകർത്തത്. പേസ് ബോളർ ജോഫ്ര ആർച്ചറിന്റെ ഗംഭീര തിരിച്ചുവരവിനാണ് മത്സരം സാക്ഷിയായത്. നാലോവറിൽ 25 റൺസ് വിട്ടുനൽകിയ ആർച്ചർ മൂന്ന് വിക്കറ്റുകൾ പിഴുതു. പഞ്ചാബ് ഇന്നിങ്‌സിലെ ആദ്യ ഓവറിൽ രണ്ട് ബാറ്റർമാരെയാണ് ആർച്ചർ ക്ലീൻ ബൗൾഡാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രാജസ്ഥാനായി സന്ദീപ് ശർമ മഹേഷ് തീക്ഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പഞ്ചാബിന് പിഴക്കുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ പ്രിയാൻഷ് ആര്യയെ ക്ലീൻ ബൗൽഡാക്കി ജോഫ്ര ആർച്ചർ രാജസ്ഥാന് നിർണായക ബ്രേക്ക് ത്രൂ നൽകി. അതേ ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യറിന്റേയും കുറ്റി തെറിപ്പിച്ച ആർച്ചർ പഞ്ചാബിന് ഇരട്ട പ്രഹരമാണ് ഏൽപ്പിച്ചത്. നാലാം ഓവറിൽ മാർകസ് സ്‌റ്റോയിനിസും ഏഴാം ഓവറിൽ പ്രഭ്‌സിംറാൻ സിങ്ങും വീണതോടെ പഞ്ചാബ് ഒരു പടുകൂറ്റൻ തോൽവി മണത്തു. എന്നാൽ ഗ്ലെൻ മാക്‌സ്വെല്ലും നെഹാൽ വധേരയും ചേർന്ന് രക്ഷാപ്രവർത്തന ദൗത്യം ഏറ്റെടുത്തു.

വധേര 41 പന്തിൽ 62 റൺസെടുത്തപ്പോൾ മാക്‌സ്വെൽ 21 പന്തിൽ 30 റൺസാണ് അടിച്ചെടുത്തത്. ഇരുവരും വീണ ശേഷം മത്സരം രാജസ്ഥാന്റെ കൈയ്യിലായി. നേരത്തേ അർധ സെഞ്ച്വറി നേടിയ ഓപ്പണർ യശസ്വി ജയ്‌സ്വാളും 43 റൺസെടുത്ത റിയാൻ പരാഗും 38 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജുവും ചേർന്നാണ് രാജസ്ഥാന് മികച്ച ടോട്ടൽ സമ്മാനിച്ചത്. പഞ്ചാബ് നിരയിൽ ലോക്കി ഫെർഗൂസൺ രണ്ട് വിക്കറ്റ് വീഴ്ത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കിളിമാനൂരിൽ അമ്മയുടെ ക്രൂരത ; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

0
തിരുവനന്തപുരം: കിളിമാനൂരിൽ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. കുട്ടികളെ ചട്ടുകം പഴുപ്പിച്ച്...

റാന്നിയിൽ കെ.എസ്.ആർ.ടിസി ബസും കാറും കൂട്ടിയിടിച്ച് പാസ്റ്റർ മരിച്ചു

0
റാന്നി: വിദേശത്ത് നിന്നെത്തിയ മകനെ കൂട്ടിവരുന്നതിനിടെ കെ.എസ്.ആർ.ടിസി ബസും കാറും കൂട്ടിയിടിച്ച്...

പത്തനംതിട്ട സ്വദേശിയായ പോലീസുകാരനെ കോട്ടയത്ത് നിന്ന് കാണാതായതായി പരാതി

0
കോട്ടയം: കോട്ടയത്ത് പോലീസുകാരനെ കാണാതായതായി പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം ജില്ലയിലെ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ...