തിരുവനന്തപുരം : സമ്മേളനകാലത്ത് അഭിപ്രായവ്യതാസങ്ങളും വിമർശനങ്ങളും പുതുമയല്ലെങ്കിലും പ്രശ്നം തീർക്കാർ സംസ്ഥാന സെക്രട്ടറി നേരിട്ടെത്തേണ്ട നിലയിൽ പ്രാദേശിക വിഭാഗീയത പരിധിവിട്ടത് സി.പി.എമ്മിന് തലവേദനയാകുന്നു. പ്രതിസന്ധി തീർക്കാൻ കൊല്ലത്തിന് പിന്നാലെ ഞായറാഴ്ച പത്തനംതിട്ടയിലും എം.വി. ഗോവിന്ദന് പോകേണ്ടിവന്നു. ഇതിനിടെയാണ് തിരുവനന്തപുരം മംഗലപുരത്തെ പൊട്ടിത്തെറി. വി.എസ്-പിണറായി സംഘർഷകാലത്ത് ഭിന്നത ഏറെക്കുറേ പ്രത്യയശാസ്ത്രപരമായിരുന്നു. പ്രാദേശികതലങ്ങളിൽ വ്യക്തിതാൽപര്യങ്ങളും അനഭിലഷണീയ പ്രവണതകളും ആശയരൂപമാർജിക്കുന്നുവെന്നതാണ് പുതിയ പ്രവണത. വിഭാഗീയതക്കപ്പുറം ഇത്തരം പ്രശ്നങ്ങൾ സംഘടനപരമായ വീഴ്ചയാണെന്ന വിലയിരുത്തലും പർട്ടിക്കുള്ളിലുണ്ട്. നേരത്തെ തന്നെ ഇത്തരം രീതികൾ പ്രാദേശികമായുണ്ടെങ്കിലും ഇത് തിരിച്ചറിയാനോ തടയിടാനോ നേതൃത്വത്തിന് കഴിയുന്നില്ല. ജീർണതകൾ ഒഴിവാക്കി പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ദൗത്യവുമായി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ സംസ്ഥാന നേതൃത്വം മുന്നോട്ടുപോകുന്ന ഘട്ടത്തിൽപോലും പരാതികൾ വർധിക്കുകയാണ്. ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ തുടങ്ങിയ പ്രാദേശിക പ്രശ്നങ്ങൾ മാധ്യമങ്ങൾ ഊതിവീർപ്പിക്കുന്നെന്ന വാദമുയർത്തിയാണ് സി.പി.എം പ്രതിരോധിച്ചിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1