കോന്നി : കുമ്മണ്ണൂരിൽ വീടിനുള്ളിൽ ആത്മഹത്യ ശ്രമത്തിനിടയിൽ നാട്ടുകാരും വീട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരണപെട്ട സംഭവത്തിൽ ദുരൂഹത എന്ന് ബന്ധുക്കൾ ആരോപിച്ചു. 24 ന് വൈകിട്ട് ആറ് മണിയോടെ ആണ് കുമ്മണ്ണൂർ നെടിയകാലായിൽ സലീം കുട്ടിയുടെയും ഖദീജ ബീവിയുടെയും മകൾ ഷംന (29)നെ ഭർതൃവീടായ കുമ്മണ്ണൂർ പള്ളിപടിഞ്ഞാറ്റേതിൽ ജഹാമിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് യുവതിയെ ആദ്യം കോന്നി മെഡിക്കൽ കോളേജിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയും തുടർന്ന് ചികിത്സയിലിരിക്കെ ഷംന മരണപെടുകയും ആയിരുന്നു.
എന്നാൽ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ കോന്നി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് ഫോറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ദർ ജഹാമിന്റെ വീട്ടിൽ എത്തി പരിശോധന നടത്തി. അസ്വഭാവിക മരണത്തിനാണ് പോലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വരുമ്പോൾ യുവതി ശാരീരിക പീഡനങ്ങൾക്ക് ഇരയായി എന്ന് തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തും എന്നും പോലീസ് പറയുന്നു.
കോന്നി എസ് ഐ സാജു, എസ് ഐ സുരേഷ് പണിക്കർ, സൈന്റിഫിക് ഓഫീസർ ഷെജില അമ്മാൾ, വിരലടയാളവിദഗ്ദ്ധ ഷൈലജ, പോലീസ് ഫോട്ടോഗ്രാഫർ ജയദേവ് തുടങ്ങിയവർ തെളിവെടുപ്പ് നടത്തി. ജഹാമിന് എതിരെ രൂക്ഷമായ പരാതികൾ ആണ് നാട്ടുകാർ ഉന്നയിക്കുന്നത്. ഷംനയുടെ മരണത്തിൽ ഭർത്താവിന് പങ്കുണ്ടെന്നും ഈ വിഷയം സമഗ്രമായി അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അന്വേഷണം മുന്നോട്ട് പോയില്ലെങ്കിൽ പൗരസമിതി രൂപീകരിച്ച് മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
—————————————————————————————————