പന്തളം : പന്തളത്തെത്തുന്ന തീർഥാടകർക്കും പൊതുജനങ്ങൾക്കും വേണ്ടി കാത്തിരിപ്പുകേന്ദ്രം പണിതു നല്‍കി റെസിഡെൻസ് അസോസിയേഷൻ. ശബരിമല സീസൺ കാലത്ത് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്താനും തിരുവാഭരണം കണ്ട് തൊഴാനും ലക്ഷക്കണക്കിന് ഭക്തരാണ് പന്തളത്തേക്കെത്തുന്നത്. മണികണ്ഠനാൽത്തറയ്ക്കു സമീപം ബസിറങ്ങിയാണ് ഇവർ ക്ഷേത്രത്തിലേക്കും കൊട്ടാരത്തിലേക്കും പോകുന്നത്. ശബരിമല നട തുറക്കുമ്പോൾ മുതൽ മകരവിളക്കുത്സവം സമാപിക്കുന്നതുവരെ മണികണ്ഠനാൽത്തറയ്ക്കുസമീപം എല്ലാ ബസുകൾക്കും സ്റ്റോപ്പും കെ.എസ്.ആർ.ടി.സി. അനുവദിച്ചിട്ടുണ്ട്. പമ്പയ്ക്കുള്ള ബസ് പുറപ്പെടുന്നതും ഇവിടെനിന്നാണ്. കെ.എസ്.ടി.പി.യിൽ നിന്നും അനുമതി വാങ്ങിയശേഷമാണ് അയ്യപ്പനഗർ റെസിഡെൻസ് അസോസിയേഷൻ ഇവിടെ കാത്തിരുപ്പുകേന്ദ്രം പണിതത്. ഇതിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് സണ്ണി ശ്രീധർ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർ പേഴ്‌സൺ സുശീല സന്തോഷ്, കൗൺസിൽ പി.കെ.പുഷ്പലത, കൗൺസിലർമാർ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1