തിരുവനന്തപുരം : നിലവിൽ മെയ് ഒമ്പതു വരെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ 16 വരെ നീട്ടി. ഇന്നു ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചത്. 15ാം തീയതിവരെ രോഗവ്യാപനം തീവ്രമായി തുടരുമെന്നാണ് ആരോഗ്യ വിദഗ്ദരും വിദഗ്ദ സമിതിയും അഭിപ്രായപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ നീട്ടാനുള്ള ആലോചന നേതൃതലത്തിൽ നടന്നത്.
ഞായറാഴ്ച വരെ രോഗതീവ്രത കുറയുന്നില്ലെങ്കിൽ ഒരാഴ്ചത്തേക്ക് സംസ്ഥാനം സമ്പൂർണമായി അടച്ചിടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. രോഗതീവ്രത കുറയുന്നുണ്ടെങ്കിൽ നിയന്ത്രണങ്ങൾ തുടരും. ഇതിനു പിന്നാലെയായിരിക്കും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയടക്കം നടക്കുക.