തൃശൂര്‍: തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും ജനറല്‍ സെക്രട്ടറി ഗോപാലകൃഷ്ണനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സജീവന്‍ കുര്യച്ചിറ. ഡിസിസിയുടെ വാര്‍ത്താ കുറിപ്പിന് പിന്നാലെയാണ് സജീവന്റെ ആരോപണങ്ങള്‍. ഗോപാലകൃഷ്ണന്റെ പൂര്‍വ്വ ചരിത്രം എല്ലാവര്‍ക്കും അറിയാമെന്നും മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ മകനെ പീഡിപ്പിച്ച പോക്‌സോ പ്രതിയാണ് ഗോപാലകൃഷ്ണന്‍ എന്ന് സജീവന്‍ ആരോപിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയിലാണ് താനും മറ്റ് ഭാരവാഹികളും ഇക്കാര്യം ഇതുവരെ പുറത്ത് പറയാതിരുന്നതെന്നും സജീവന്‍ പറഞ്ഞു. ജോസ് വള്ളൂരിന്റെ പ്രവര്‍ത്തനങ്ങള്‍ തുറന്നു പറഞ്ഞാല്‍ പാര്‍ട്ടിക്ക് മാനക്കേടാവുമെന്നും സജീവന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി ഓഫീസില്‍ രാത്രി എട്ടിന് ശേഷം പുലരുവോളം ഡിസിസി അധ്യക്ഷന് എന്താണ് പണി. ഇക്കാര്യം ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് വിശദീകരിക്കാന്‍ ജോസ് തയ്യാറാകണമെന്നും സജീവന്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.