രാജ്യത്തെ ഏറ്റവും വലിയ സമ്പന്നയും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ സാവിത്രി ജിന്‍ഡാലിന് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സാവിത്രി ജിന്‍ഡാല്‍ സ്വതന്ത്രയായി മത്സരിച്ചത്. കോൺഗ്രസിനെയും ബിജെപിയെയും പിന്നിലാക്കി 18,941 വോട്ടിനാണ് 74 കാരി വിജയിച്ചത്. രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീയും ഇന്ത്യയിലെ ഏറ്റവും വലിയ 10 സമ്പന്നരിൽ ഏക വനിതാ ശതകോടീശ്വരിയുമാണ് സാവിത്രി ജിന്‍ഡാൽ. ഹിസാറിലെ ജനങ്ങൾ എന്റെ കുടുംബം, അവർ തന്നെയാണ് ഞാൻ മത്സരിക്കണമെന്ന് ആഗ്രഹിച്ചതും എന്നായിരുന്നു നോമിനേഷൻ പ്രഖ്യാപിച്ചതിന് ശേഷം സാവിത്രി ജിന്‍ഡാലിന്റെ പ്രതികരണം. ‘ഹിസാറിലെ ജനങ്ങളുടെ ശബ്ദം’ എന്ന ടാഗ് ലൈനിലൂടെയാണ് സാവിത്രി ജിന്‍ഡാല്‍ ഇത്തവണ മത്സര രംഗത്തെത്തിയത്. ’2005ലും 2009ലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹിസാര്‍ മണ്ഡലത്തില്‍ നിന്നും സാവിത്രി നിയമസഭയിലെത്തിയിരുന്നു. പിന്നീട് ബി.ജെ.പിയിലെത്തിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചിരിക്കുകയായിരുന്നു. ഇതോടെ, പാര്‍ട്ടി വിട്ട് സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1