തിരുവല്ല : പൊടിയാടി-മാവേലിക്കര സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളക്കെട്ട് പതിവാകുന്ന ഭാഗം മണ്ണിട്ട് ഉയർത്തുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായി പരാതി. പുളിക്കീഴ് ജംഗ്ഷന് മുതൽ ട്രാവൻകൂർ ഷുഗേഴ്സ് വരെയുള്ള 300 മീറ്ററോളം ഭാഗം മണ്ണിട്ട് ഉയർത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. മൂന്നടിയോളം ഉയർത്തിയ റോഡിൽ ഭാരവാഹനങ്ങൾ താഴുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്നത്. ബുധനാഴ്ച രാവിലെയും തടികയറ്റി വന്ന മിനിലോറിയും പച്ചക്കറിയുമായി വന്ന ലോറിയും മണ്ണിൽ പുതഞ്ഞു. തുടർന്ന് മണ്ണുമാന്തി ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് വാഹനങ്ങൾ കരകയറ്റിയത്. ഇതോടെ റോഡിന്റെ ഇരുവശത്തുമായി രണ്ട് കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. ഗതാഗതം പൂർണമായും നിലച്ചു. സ്കൂൾ ബസുകളടക്കം കുടുങ്ങി. മണ്ണിൽ പുതഞ്ഞ് നിയന്ത്രണം വിട്ടു മറിഞ്ഞ് നിരവധി ഇരുചക്രവാഹന യാത്രക്കാർക്കും പരിക്ക് ഏൽക്കുന്നുണ്ട്. പോലീസും പ്രദേശവാസികളും ചേർന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. റോഡ് ഉയർത്തുന്ന ജോലികൾ യുദ്ധകാല അടിസ്ഥാനത്തിൽ ചെയ്തുതീർക്കാൻ കരാർ കമ്പനി തയാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1