കൊച്ചി : ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് മകൻ ഷഹീൻ സിദ്ദിഖ്. നടപടി ആശ്വാസകരമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കുടുംബത്തിൻ്റെ പ്രാർത്ഥന ദൈവം കേട്ടുവെന്നും, സുപ്രീംകോടതിക്ക് സത്യം ബോധ്യമായെന്നും ഷഹീൻ പ്രതികരിച്ചു. അതേസമയം, നടൻ സിദ്ദിഖിന് ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചു. ബലാത്സംഗക്കേസില്‍ നിലവിൽ ഇടക്കാല ജാമ്യത്തിലായിരുന്നു നടൻ. ഇദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ്. പരാതി നൽകിയതിലുള്ള കാലതാമസം കോടതി ചൂണ്ടിക്കാട്ടി. എട്ടു വർഷങ്ങൾക്ക് ശേഷം പരാതി നല്‍കിയെന്ന് പറഞ്ഞാണ് നടപടിയുണ്ടായത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് നിർദേശിച്ച സുപ്രീംകോടതി, സിദ്ദിഖിനോട് പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും, അന്വേഷണത്തോട് സഹകരിക്കണമെന്നും പറഞ്ഞിട്ടുണ്ട്. സിദ്ദിഖിൻ്റെ അഭിഭാഷകൻ മുകുൾ റോത്തഗി കഴിഞ്ഞയാഴ്ച്ച കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. ഇതേത്തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിവച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1