തിരുവനന്തപുരം : സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ നിയമിക്കുവാൻ ക്രൈസ്തവ പുരുഷന്മാർക്ക് ക്ഷാമമെന്ന് അഡ്വ. പ്രകാശ് പി. തോമസ്. 2013 മുതൽ ഇതുവരെ നാല് ചെയർമാൻമാരെയാണ് നിയമിച്ചിട്ടുള്ളത്. ഒരാളെ വീണ്ടും നിയമിച്ചിട്ടുണ്ട്. നാല് കമ്മീഷനുകൾ ആണ് ഇതുവരെ നിയമിക്കപ്പെട്ടിട്ടുള്ളത്. ചെയർമാൻ ഒഴികെയുള്ള രണ്ട് അംഗങ്ങളുടെ കണക്കെടുത്താൽ ആകെ എട്ടു പേരെയാണ് നിയമിക്കേണ്ടത്. അപ്രകാരം നാല് കമ്മീഷനുകളിലായി എട്ടു പേരെ നിയമിച്ചതിൽ ആദ്യ കമ്മീഷനിൽ നിയമിക്കപ്പെട്ട വി വി ജോഷി ഒഴികെ മറ്റൊരാളെ പോലും ക്രൈസ്തവ സമൂഹത്തിൽ നിന്നും പുരുഷ അംഗമായി നിയമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇപ്പോൾ പുറത്തിറക്കിയ കൈ പുസ്തകത്തിലെ ന്യൂനപക്ഷ കമ്മീഷൻ നിയമത്തിന്റെ മലയാള പരിഭാഷയിലും ഇത് വളരെ വ്യക്തമായി കൊടുത്തിട്ടുണ്ട്. എന്നാൽ മന്ത്രി ജലീൽ ഈ നിയമത്തിനു ഭേദഗതി വരുത്തുകയും ക്രൈസ്തവ സമൂഹത്തിൻറെ പുരുഷ പ്രാതിനിത്യം സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ നിന്നും എടുത്തു കളയുകയും ചെയ്തു. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ക്രൈസ്തവ വിദ്യാർത്ഥികൾക്ക് അനുകൂലമായി ഹൈക്കോടതിയിൽ നിന്നുണ്ടായ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ക്രൈസ്തവ സമൂഹത്തോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുകയാണ് ഇവിടെ ചെയ്തത്. ഇതിനെതിരെ ശബ്ധിക്കുമ്പോള്‍ നിശബ്ദമാക്കുവാൻ ശ്രമിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അഡ്വ. പ്രകാശ് പി. തോമസ് വ്യക്തമാക്കി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033