തിരുനെൽവേലി : ചെന്നൈ – തിരുനെൽവേലി വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലെറിഞ്ഞ കേസിൽ ആറുകുട്ടികൾ കസ്റ്റഡിയിൽ. റെയിൽവേ പോലീസാണ് ഇവരെ പിടികൂടി റെയിൽവേ സുരക്ഷാസേനയ്ക്ക് കൈമാറിയത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി 10:30ന് തിരുനെൽവേലി വാഞ്ചി മണിയാച്ചിയിൽ വച്ചാണ് സംഭവം. മണിയാച്ചി സ്റ്റേഷൻ പിന്നിട്ട ശേഷം ഉണ്ടായ കല്ലേറിൽ ആറു കോച്ചുകളുടെ ചില്ലുകൾ തകർന്നിരുന്നു.
നരൈക്കിണറിനും ഗംഗൈകൊണ്ടനും ഇടയിലുള്ള കാടുപിടിച്ച പ്രദേശത്തു നിന്നാണു കല്ലേറുണ്ടായതെന്നു പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് സമീപപ്രദേശങ്ങളിലെ സിസിടിവി കാമറകളും ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണു കുട്ടികളെ തിരിച്ചറിഞ്ഞത്.