കുവൈത്ത് സിറ്റി : നിയമലംഘകരെ കണ്ടെത്തുന്നതിനായും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്ത് കർശന പരിശോധനകൾ തുടരുന്നു. ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം സാൽമിയയിൽ ശക്തമായ പരിശോധന കാമ്പയിൻ നടത്തി. ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ 2,841 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിച്ചു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 15 പേർ അറസ്റ്റിലായി. അറസ്റ്റ് വാറണ്ടുകൾ നിലവിലുള്ള 17 പേരും തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിന് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. നിയമപരമായ കേസുകൾ തീർപ്പാക്കാത്തതിനെത്തുടർന്ന് ഒമ്പതു വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. ഗതാഗത നിയമലംഘനങ്ങൾക്ക് മൂന്ന് മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. മദ്യം കൈവശം വെച്ചതിന് ഒരാൾ പിടിയിലായി. ജനറൽ ട്രാഫിക് ഡിപാർട്ട്മെന്റ്, ജനറൽ എമർജൻസി പോലീസ് ഡിപാർട്ട്മെന്റ്, സെൻട്രൽ ഓപറേഷൻസ് ഡിപാർട്ട്മെന്റ്, സ്പെഷ്യൽ സെക്യൂരിറ്റി സെക്ടർ എന്നിവയുടെ പിന്തുണയോടെയായിരുന്നു പരിശോധന.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1