കവന്‍ട്രി: മലേഷ്യയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ വിദ്യാർഥിനിക്ക് 17 വര്‍ഷം തടവ്. കവന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാർഥിനിയായ ജിയ സിൻ ടിയോ (22) ആണ് ക്രൂരകൊലപാതകം നടത്തിയത്. കഴിഞ്ഞ മാർച്ച് നാലിനാണ് യുവതി തന്‍റെ ഫ്ലാറ്റിൽ വച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനായി പ്ലാസ്റ്റിക്ക് കവറിലാക്കി. തുടർന്ന് ഈ പ്ലാസ്റ്റിക്ക് കവർ ഒരു സ്യൂട്ട്‌കേസിൽ ഒളിപ്പിച്ചു. ഈ സ്യൂട്ട്‌കേസ് യുവതി താമസിച്ചിരുന്ന ഫ്ലാറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അവിവാഹിതയായ യുവതി താൻ പ്രസവിച്ച വിവരം പുറത്ത് അറിഞ്ഞാൽ പഠനം മുടങ്ങുമെന്ന് ഭയന്നിരുന്നു. മലേഷ്യയിലുള്ള കുടുംബത്തെ ഇക്കാര്യം അറിയിക്കുന്നതിനും യുവതിക്ക് ഭയമുണ്ടായിരുന്നു. ശാരീരികാസ്വസ്ഥത തോന്നിയ യുവതി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍മാർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് യുവതിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കുഞ്ഞിനെ കൊല്ലാനോ ഉപദ്രവിക്കാനോ പറയുന്ന അജ്ഞാത ശബ്ദങ്ങൾ താൻ കേട്ടിരുന്നതായി ജിയ സിൻ ടിയോ കോടതിയിൽ അവകാശപ്പെട്ടു. ഈ അവകാശവാദം കോടതി തള്ളികളയുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1