ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി ഉടൻ പരിഗണിക്കില്ല. ഏപ്രിൽ 16-ന് ഹർജികൾ പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഹർജികൾ 16-ന് പരിഗണിച്ചാൽ മതിയെന്ന് തീരുമാനമെടുത്തത്. വഖഫ് നിയമ ഭേദഗതിക്കെതിരേ മുസ്ലീം ലീഗും സമസ്തയും ഉൾപ്പെടെ നൽകിയ 12 ഹർജികളാണ് സുപ്രീംകോടതിയുടെ മുന്നിലുള്ളത്. മുസ്ലീംലീഗിന് വേണ്ടി കഴിഞ്ഞദിവസം ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഈ ഹർജികൾ ഉടൻ കേൾക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമസ്തയ്ക്ക് വേണ്ടി ഹാജരായ മനു അഭിഷേഖ് സിങ്വിയും സമാനമായ ആവശ്യം കോടതിയിൽ ഉന്നയിച്ചു.
തുടർന്ന് ചൊവ്വാഴ്ച ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാമെന്നായിരുന്നു കോടതി അറിയിച്ചത്. എന്നാൽ ചൊവ്വാഴ്ച രാവിലെ സുപ്രീംകോടതി രജിസ്ട്രാർക്ക് ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽനിന്ന് ലഭിച്ച വിവരപ്രകാരം ഈയാഴ്ച ഈ ഹർജികൾ ലിസ്റ്റ് ചെയ്യില്ലെന്നാണ് സൂചന. ബുധനാഴ്ച കഴിഞ്ഞാൽ ഏതാനുംദിവസം കോടതി അവധിയാണ്. അതിനാൽ 16-ാം തീയതി ഹർജികൾ ലിസ്റ്റ് ചെയ്യേണ്ടതുള്ളൂ എന്നാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് രജിസ്ട്രാറെ അറിയിച്ചതെന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033