നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ ഖരാഡിയിലുള്ള ഗവണ്‍മെന്റ് ഇന്റര്‍ കോളേജിൽ, സ്‌പെഷ്യല്‍ കാറ്റഗറി വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ഉച്ചയ്ക്ക് ശേഷം അവധി അനുവദിച്ചതിന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപകനായ തിലക് ജോഷി സാധാരണയായുള്ള 8 പിരിയഡുകൾക്ക് പകരം 5 പിരീഡ് കഴിഞ്ഞ് വിദ്യാര്‍ത്ഥികളെ പോകാന്‍ അനുവദിക്കുകയായിരുന്നു. “വെള്ളിയാഴ്ചകളില്‍ ഹാഫ് ഡേ ലീവ് അനുവദിക്കുന്ന ഒരു വിദ്യാഭ്യാസ ചട്ടവും നിലവിൽ ഇല്ലെന്നും ഇത്തരം ആചാരങ്ങള്‍ വിദ്യാഭ്യാസ സമഗ്രതയില്‍ വിട്ടുവീഴ്ച ചെയ്യുമെന്നും” ആരോപിച്ച് ഡിസംബര്‍ 20ന് വി.എച്ച്.പി , ബജ്റംഗ്ദള്‍ അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തെ തുടര്‍ന്നാണ് ജോഷിയെ സസ്പെന്‍ഡ് ചെയ്തത്. ജോഷിയെ സസ്പെന്‍ഡ് ചെയ്തത് ചൊവ്വാഴ്ച ചേര്‍ന്ന അധ്യാപക സംഘടനകള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി. അവർ ജോഷിയുടെ സസ്പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഈ വിഷയം സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടതോടെ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ അധ്യാപകനോട് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1