പന്തളം : അച്ചൻകോവിലാറ്റിലെ കുത്തൊഴുക്കിൽ അപകടമൊഴിവാക്കാൻ തീർഥാടകർ കുളിക്കാനിറങ്ങുന്ന ഭാഗത്ത് താത്കാലിക സുരക്ഷാവേലി കെട്ടി. ആറ്റിൽ ജലനിരപ്പുയർന്നതിനാൽ തടയണയിൽ വേലികെട്ടാൻ കഴിയാതെവന്നതോടെയാണ് കുളിക്കാനിറങ്ങുന്ന ഭാഗത്തു സുരക്ഷയൊരുക്കിയത്. അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്‌ധരും പോലീസും ഇവിടെ കാവലുണ്ട്. ഡിങ്കി ബോട്ടും കരുതിയിട്ടുണ്ട്. ക്ഷേത്രത്തിന് സമീപത്തെ രണ്ട് കുളിക്കടവുകളാണ് തീർഥാടകർ കൂടുതലായി ഉപയോഗിക്കുന്നത്. ഇറങ്ങുന്ന സ്ഥലത്ത് ശക്തമായ ഒഴുക്കുണ്ട്. കുളിക്കുവാനുള്ള സൗകര്യത്തിന് ഇവിടെ പുഴ മാത്രമായതിനാൽ ഇവിടെയെത്തുന്ന തീർഥാടകരിൽ നല്ലൊരുശതമാനവും ഈ കടവുകളിലാണ് കുളിക്കുന്നത്. കുളനട പഞ്ചായത്ത് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ള കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ ക്ഷേത്രക്കടവുകളും ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഇവിടെയും ജലസേചനവകുപ്പ് സുരക്ഷാവേലി കെട്ടിയിട്ടുണ്ടെങ്കിലും വലിയപാലത്തിനും കൈപ്പുഴ ക്ഷേത്രക്കടവിനും ഇടയിലുള്ള കടവുകളിലെ ചെളി നീക്കിയിട്ടില്ല. ജലനിരപ്പ് താഴുമ്പോൾ മാത്രമേ വലിയകോയിക്കൽ ക്ഷേത്രക്കടവിൽ നദിക്കുകുറുകെ സുരക്ഷാവേലി കെട്ടാൻ കഴിയുകയുള്ളൂ.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1</a