ചിറ്റാർ: തണ്ണിത്തോട്ടിൽ ക്വോറൻ്റേനിൽ കഴിഞ്ഞ വിദ്യാർത്ഥിനിയുടെ പേരിൽ മുതല കണ്ണീർ ഒഴുക്കുന്ന ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ നടപടി അപഹാസ്യമാണെന്ന് സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസും ആരോപണ വിധേയരുടെ പേരിൽ സിപിഐ എം ഉം നടപടി സ്വീകരിച്ചിട്ടുണ്ട്.എന്നിട്ടും പ്രശ്നത്തെ രാഷ്ട്രീയവൽക്കരിച്ച് മുതലെടുപ്പ് നടത്താനാണ് ചില രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗൺ ലംഘിച്ച് സമര പരിപാടികൾ നടത്തുമെന്ന കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നിലപാട് അപഹാസ്യമാണ്. കോവിഡ് 19 മഹാമാരിയെ ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്ത് പ്രവർത്തിക്കുമ്പോൾ ലോക്ക് ഡൗൺ ലംഘിക്കും എന്നു പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ക്വോറൻ്റേൺ ലംഘിച്ച് നാട്ടിൽ ഇറങ്ങി നടന്ന പെൺകുട്ടിയുടെ പിതാവിന്റെ ശൈലിയാണ് ഡിസിസി പ്രസിഡണ്ടും സ്വീകരിച്ചിട്ടുള്ളത്.
കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്തും പത്തനംതിട്ട ജില്ലയിലും ലോകത്തിന് മാതൃകയായി മുന്നേറുമ്പോൾ അത് സഹിക്കാൻ കഴിയാത്ത അസഹിഷണതയിൽ നിന്നും തണ്ണിത്തോട് വിഷയത്തെ ഉപയോഗിക്കുന്നത് രാഷ്ട്രിയ പാപ്പരത്തമാണ്. പുര കത്തുമ്പോൾ വാഴവെട്ടാൻ ശ്രമിക്കുന്ന ഇത്തരക്കാരുടെ കള്ള പ്രചരണങ്ങൾ തിരിച്ചറിയാൻ ഉള്ള വിവേചനം ജനങ്ങൾക്ക് ഉണ്ടെന്ന കാര്യം ഓർക്കുന്നത് നന്നായിരിക്കുമെന്നും ഹരിദാസ് പറഞ്ഞു.
തണ്ണിത്തോട് വിഷയം : ലോക്ക് ഡൗൺ ലംഘിച്ച് സമരം ചെയ്യുമെന്ന ഡി.സി.സി പ്രസിഡന്റിന്റെ നിലപാട് അപഹാസ്യമെന്ന് സി.പി.എം
RECENT NEWS
Advertisment