Tuesday, April 15, 2025 2:41 am

പുതിയ വീടിനു കതകുകളും ജനലുകളും പണിത ആശാരി 2,62,000/- രൂപാ ഹർജികാരന് നല്കണം ; പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പുതിയ വീടിനു കതകുകളും ജനലുകളും പണിത ആശാരി 2,62,000/- രൂപ ഹർജികാരന് നല്കണമെന്ന് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. റാന്നി ഉന്നക്കാവ് തൂലാമണ്ണിൽ വീട്ടിൽ ജോബിൻ ജോസ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ കൊടുത്ത അന്യായത്തിലാണ് ഈ ഉത്തര വുണ്ടായത്. ഹർജികക്ഷി 2021 ൽ കോയിപ്രം വില്ലജിൽ പണിതുകൊണ്ടിരുന്ന വീടിന്റെ കതകുകളും ജനലുകളും മറ്റും പണിയുന്നതിനുവേണ്ടി കോട്ടയം കടയിനിക്കാട് പഞ്ചായത്തിൽ പുതുപറമ്പിൽ വീട്ടിൽ ജയൻ പി. എസിനെ ഏൽപ്പിച്ചിരുന്നു. സ്ഥലത്തില്ലായിരുന്ന ഹർജികക്ഷി പണിയേണ്ട മോഡലുകളും മറ്റും പറഞ്ഞ് എതിർകക്ഷിയെ മനസ്സിലാക്കിയിരുന്നു. 1,52,000/- രൂപ പലപ്പോഴായി എതിർകക്ഷിയ്ക്ക് ഹർജികക്ഷി കൊടുത്തിരുന്നു. തേക്കും പ്ലാവും ഉപയോഗിച്ചുകൊണ്ട് കതകുകളും ജനലുകളും പണിയണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ എതിർകക്ഷിയായ ജയൻ മൂപ്പെത്താത്ത പ്ലാവും മറ്റു തടികളും ഉപയോഗിച്ചുകൊണ്ട് പണി ചെയ്തതിനാൽ കതകുകളും ജനലുകളും മറ്റും വളയുകയും വിടവുകൾ വീഴുകയും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആകുകയും ചെയ്‌തു. ഗൃഹപ്രവേശനത്തിനായി ഹർജി കക്ഷി വീട്ടിലെത്തിയപ്പോൾ കണ്ടത് ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ നിർമ്മിച്ചിരിക്കുന്ന കതകുകളും ജനലുകളുമാണ്.

പുതിയ ജനലുകളും കതകുകളും പണിതതിനുശേഷമാണ് ഹർജികക്ഷി ഗൃഹപ്രവേശനം നടത്തിയത്. എതിർകക്ഷി വാങ്ങിയ 1,52,000/- രൂപാ ഹർജികക്ഷിയ്ക്ക് തിരികെ നൽകികൊള്ളാമെന്ന് സമ്മതിച്ചിരുന്നുവെങ്കിലും നാളിതുവരെയായിട്ടും ലഭിക്കാത്തതുകൊണ്ടാണ് ഹർജികക്ഷി അന്യായം കമ്മീഷനിൽ ഫയൽചെയ്‌തത്. കമ്മീഷൻ ഇരുകൂട്ടർക്കും നോട്ടീസ് അയക്കുകയും ഇരുകൂട്ടരും അവരുടെ തെളിവുകൾ കമ്മീഷനിൽ ഹാജരാക്കുകയും ചെയ്‌തു. 1,52,000/- രൂപ വാങ്ങിയിട്ടും മോശപ്പെട്ട തടികൾ ഉപയോഗിച്ച് കതകുകളും ജനലുകളും പണിതതുകൊണ്ടാണ് കതകുകളും ജനലുകളും വളയാനും വിഘടിച്ചുമാറാനും കാരണമായതെന്ന് കമ്മീഷൻ കണ്ടെത്തുകയാണ് ചെയ്‌തത്. ആശാരി ഗുരുതരമായ പിഴവാണ് കാണിച്ചെതെന്ന് കമ്മീഷൻ വിലയിരുത്തി. അതിൻപ്രകാരം ഹർജികക്ഷിയോട് വാങ്ങിയ 1,52,000/- രൂപയും 1,00,000/- നഷ്ട‌ പരിഹാരമായും, 10,000/- രൂപ കോടതി ചെലവും ചേർത്ത് 2,62,000/- രൂപാ ഹർജികക്ഷിയ്ക്ക് എതിർകക്ഷി നൽകാൻ കമ്മീഷൻ ഉത്തരവിടുകയും ചെയ്തു. കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്‌താവിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് മീൻവല്ലത്ത് വീണ്ടും കാട്ടാനയിറങ്ങി

0
പാലക്കാട്: പാലക്കാട് മീൻവല്ലത്ത് വീണ്ടും കാട്ടാനയിറങ്ങി. കല്ലടിക്കോട് മീൻവല്ലത്ത് കൂമൻകുണ്ട് ഭാഗത്താണ്...

ഇടുക്കി തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപരിക്കേൽപിച്ച് ഉടമ

0
ഇടുക്കി: ഇടുക്കി തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപരിക്കേൽപിച്ച് ഉടമ. തൊടുപുഴ മുതലക്കോടം സ്വദേശി...

സ്വകാര്യഹജ്ജ് ക്വാട്ട വെട്ടിക്കുറച്ച സൗദി അറേബ്യയുടെ നടപടിയിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം...

0
തമിഴ്നാട് :  സ്വകാര്യഹജ്ജ് ക്വാട്ട വെട്ടിക്കുറച്ച സൗദി അറേബ്യയുടെ നടപടിയിൽ കേന്ദ്രസർക്കാർ...

കൊണ്ടോട്ടിയിൽ സഹോദരന്റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
മലപ്പുറം: കൊണ്ടോട്ടിയിൽ സഹോദരന്റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ...