തിരുവനന്തപുരം : ചാക്കയിൽനിന്നു കാണാതായ രണ്ടുവയസ്സുകാരിക്കും സഹോദരങ്ങൾക്കും ആധാറോ ജനന സർട്ടിഫിക്കറ്റോ അടക്കമുള്ള രേഖകളില്ല. രേഖകൾ ലഭിക്കാത്തതിനാൽ ഡി.എൻ.എ. അടക്കമുള്ള പരിശോധനാ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ കുട്ടികളെ വിട്ടുനൽകുകയുള്ളൂ. അമ്മയെയും രണ്ടുവയസ്സുകാരിയെയും വഞ്ചിയൂരിലുള്ള സംരക്ഷണകേന്ദ്രത്തിലേക്കും മറ്റ് മൂന്ന് ആൺകുട്ടികളെ ശിശുക്ഷേമസമിതിയിലേക്കുമാണ് മാറ്റിയത്. അമ്മയെയും കുഞ്ഞിനെയും മാറ്റുന്നതിനെതിരേ ബന്ധുക്കൾ പ്രതിഷേധവുമായി എത്തിയിരുന്നു. അമ്മ നാലു മാസം ഗർഭിണിയാണ്.
ഒടുവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനപ്രകാരം പോലീസ് ഇടപെട്ടാണ് സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയത്. മതാപിതാക്കളുടെ ആധാർ രേഖകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതുെവച്ച് ആന്ധ്രപ്രദേശിലെ ഇവരുടെ ഗ്രാമത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.