ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാക്കി ഇൻഡ്യ മുന്നണി. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കമാണ് ബില്ലിന് പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രത്യേക പാർലമെൻ്റ് സമ്മേളനം സംബന്ധിച്ച ചർച്ചകളും പ്രതിപക്ഷ പാർട്ടികൾക്കിടയിൽ പുരോഗമിക്കുന്നുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരേസമയം നടന്നാൽ ഭരണകക്ഷിക്ക് അത് ഏറെ ഗുണം ചെയ്യും എന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രാദേശിക വിഷയത്തിൽ ഊന്നിയ പ്രചരണങ്ങൾക്ക് പകരം ദേശീയതയും ദേശീയ വിഷയങ്ങളും ആകും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ചർച്ചാവിഷയം. പാർട്ടിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ ഇതുവഴി അധികാരത്തിൽ കടന്നു കയറാനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത് എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഐഡിഎഫ്സി 2015ൽ നടത്തിയ ഒരു പഠന പ്രകാരം ഒന്നിച്ച് നടക്കുന്ന തെരഞ്ഞെടുപ്പിൽ ലോക്സഭയില് നേട്ടം കൊയ്യുന്ന പാർട്ടി നിയമസഭയിലും വിജയിക്കാം സാധ്യത കൂടുതലാണ്.