ഭോപ്പാല്‍: പുഴയില്‍ നീന്താനിറങ്ങിയ പത്ത് വയസുകാരനെ മുതല വിഴുങ്ങിയെന്ന് ആരോപിച്ച് നാട്ടുകാര്‍ . മദ്ധ്യപ്രദേശിലെ ഷിയോപൂരിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് മുതല കുട്ടിയെ ആക്രമിച്ചത്. മുതല കുട്ടിയെനദിയിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ തന്നെ വീട്ടുകാരെയും ബന്ധുക്കളെയും വിളിച്ച് വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി. അവർ മുതലയെ നദിയിൽ നിന്ന് വലിച്ച് കരയിൽ പിടിച്ചിട്ടു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ
“കുട്ടി കുളിക്കുന്നതിനിടെ നദിയിലേക്ക് ആഴ്ന്നിറങ്ങി. കുട്ടിയെ മുതല വിഴുങ്ങിയതാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. തുടർന്ന് വലയും വടിയും ഉപയോഗിച്ച് മുതലയെ പിടികൂടി. ‘മുതലയുടെ വയറ്റില്‍ കുട്ടി ജീവനോടെ ഉണ്ടാകുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയെ തുപ്പിയാല്‍ മാത്രമേ മുതലയെ വിട്ടുനല്‍കൂ എന്നും ഇവര്‍ പറഞ്ഞു. അല്ലെങ്കില്‍ മുതലയുടെ വയര്‍ കീറി പുറത്തെടുക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു. ‘കുട്ടി കുളിക്കുന്നതിനിടെ നദിയില്‍ ആഴത്തിലേയ്ക്ക് പോവുകയായിരുന്നു. കുട്ടിയെ മുതല വിഴുങ്ങിയെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. അലിഗേറ്റർ ഡിപ്പാർട്ട്‌മെന്റ് ഇക്കാര്യത്തിൽ നടപടി തുടങ്ങിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെയും അലിഗേറ്റർ വിഭാഗത്തിന്റെയും അനുനയത്തിന് ശേഷം ഗ്രാമവാസികൾ മുതലയെ മോചിപ്പിച്ചു.