പത്തനംതിട്ട : യു.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിനായി സംഘാടക സമിതിയുടെ പേരിൽ വൻ തുക പിരിച്ചെടുക്കുന്ന നടപടി നിർത്തി വെയ്പ്പിച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം സംസ്ഥാന സർക്കാരിനോടും നോർക്കാ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു.
ബഹുഭൂരിപക്ഷം സാധാരണക്കാർ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിന് യാതൊരു പ്രയോജനവും ഉണ്ടാകാത്തതും കോടികൾ ചെലവഴിച്ച് നടത്തിയതുമായ കഴിഞ്ഞ ലോക കേരള സഭകളിലെ തീരുമാനങ്ങൾ കടലാസിൽ ഒതുങ്ങുന്ന സാഹചര്യം നിലനില്ക്കുമ്പോൾ വീണ്ടും യു.എസിലും സൗദിയിലും മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത് പണപ്പിരിവ് നടത്തി അഴിമതി നടത്തുന്നതിനു വേണ്ടിയാണെന്നും ഇതിന്റെ പിന്നിൽ മുഖ്യമന്ത്രിയുടെ ആശ്രിതന്മാരും സ്തുതി പാഠകരുമായ സമ്പന്ന വ്യവസായികളാണെന്നും സാമുവൽ കിഴക്കുപുറം പറഞ്ഞു.
അമേരിക്കൻ മേഖലാ സമ്മേളനം താരനിശ മോഡലിൽ സ്പോൺസർഷിപ്പിലൂടെ നടത്തുന്നത് പങ്കെടുക്കുന്ന മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നോർക്കയുടേയും അറിവോടെയാണെന്നതും വൻ തുക നല്കുന്നവർക്ക് മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുളളു എന്നതും അങ്ങേയറ്റം വിവേചനപരവും സാധാരണക്കാരായ പ്രവാസികളോടുള്ള വെല്ലുവിളിയും കടുത്ത അനീതിയുമാണെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുറ്റപ്പടുത്തി.
സാമ്പത്തിക മാന്ദ്യം, കോവിഡ് സാഹചര്യം, ഊർജ്ജിത നിതാഖത്ത് എന്നിവ മൂലം ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നും ആയിക്കണക്കിന് പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിയിട്ടും അവർക്ക് പുന:രധിവാസം ഉറപ്പാക്കാത്ത മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തിന്റെ പര്യായമായി മാറിയിരിക്കുന്നത് ലജ്ജാകരമാണ്.
ലോക കേരള സഭയുടെ പേരിൽ സംസ്ഥാന ഖജനാവിൽ നിന്നും വിദേശ രാജ്യങ്ങളിൽ പണപ്പിരിവ് നടത്തിയും ചെലവാക്കുന്ന കോടിക്കണക്കിന് രൂപാ സമ്മേളനം നിർത്തി വെച്ച് പ്രവാസി ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന് സമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു. ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ ബഹിഷ്കരിക്കുവാനുള്ള യു.ഡി.എഫ് തീരുമാനത്തെ കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സ്വാഗതം ചെയ്യുന്നതായും ഇത് പ്രവാസികളോടുള്ള പ്രതിബദ്ധതയുടെ മാതൃകാ പരമായ ഉദാഹരണമാണെന്നും പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033