ബാങ്ക് ലോക്കർ സേവനം ഉപയോഗിക്കുന്നവർക്കായി പുതിയ നിർദ്ദേശങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശമനുസരിച്ച് എല്ലാ ലോക്കർ ഉടമകളും അവരവരുടെ ബ്രാഞ്ച് സന്ദർശിച്ച് പുതിയ ലോക്കർ എഗ്രിമെന്റിൽ ഒപ്പിടണമെന്നാണ് എസ്.ബി.ഐ അറിയിച്ചിരിക്കുന്നത്.
“ഉപഭോക്താവിന്റെ അവകാശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുതുക്കിയ ലോക്കർ കരാർ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. എസ്‌ബിഐയിൽ നിന്ന് ലോക്കർ സൗകര്യം ലഭ്യമാക്കുന്ന ഉപഭോക്താക്കൾ അവരുടെ ലോക്കർ ഹോൾഡിംഗ് ബ്രാഞ്ചുമായി ബന്ധപ്പെടാനും പുതുക്കിയ ലോക്കർ കരാർ ബാധകമായ രീതിയിൽ നടപ്പിലാക്കാനും അഭ്യർത്ഥിക്കുന്നു,” എന്നാണ് എസ്ബിഐ ട്വിറ്ററിൽ ഷെയർ ചെയ്തത്.
ജൂൺ 30നകം ലോക്കർ ഹോൾഡർമാരിൽ 50 ശതമാനമെങ്കിലും പുതിയ കരാറിൽ ഒപ്പുവെക്കണമെന്നാണ് എല്ലാ ബാങ്കുകളോടും ആർബിഐ ഉത്തരവിട്ടിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ബാങ്കുകളിൽ സെപ്തംബർ 30-നകം ഇടപാടുകാരുടെ 75 ശതമാനവും കരാറിൽ ഒപ്പ് വെയ്ക്കണമെന്നും ഇത് പിന്നീട് 100 ശതമാനത്തിലെത്തിക്കണമെന്നും ഈ വർഷം ഡിസംബർ 31-നകം ഉത്തരവ് പാലിക്കണമെന്നുമാണ് ആർബിഐ നിർദ്ദേശം.
ഉപഭോക്താക്കൾ ആവശ്യമായ വിവരങ്ങൾ നൽകുന്നതിനോടൊപ്പം അവരവരുടെ ബാങ്ക് ലോക്കർ കരാറുകളുടെ നില ആർബിഐയുടെ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുകയും വേണം. മാത്രമല്ല ലോക്കറിന്റെ വലുപ്പവും സ്ഥാനവും അനുസരിച്ച് ലോക്കറുകൾക്കുള്ള ചാർജുകൾ വ്യത്യാസപ്പെടുകയും ചെയ്യുന്നുണ്ട്. ചെറുതും ഇടത്തരവുമായ ലോക്കറുകൾക്ക് 500 രൂപയും ജിഎസ്ടിയും ഈടാക്കും. വലിയ ലോക്കറുകൾക്ക് 1000 രൂപ രജിസ്ട്രേഷൻ ചാർജും ജിഎസ്ടിയും ആവശ്യമാണ്.
നഗരത്തെയും ലോക്കറിന്റെ വലുപ്പത്തെയും അടിസ്ഥാനമാക്കി ലോക്കർ വാടക നിരക്കുകൾ എങ്ങനെയെന്ന് നോക്കാം
– നഗരങ്ങളിലോ മെട്രോ നഗരങ്ങളിലോ ഉള്ള എസ്ബിഐ ഉപഭോക്താക്കൾ ചെറിയ ലോക്കറുകൾക്ക് 2,000 രൂപയും ജിഎസ്ടിയും നൽകേണ്ടതുണ്ട്.
– ചെറിയ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള ചെറിയ ലോക്കറിന്റെ ചാർജ് 1,500 രൂപയും ജിഎസ്ടി യുമാണ്
– നഗരങ്ങളിലോ മെട്രോ നഗരങ്ങളിലോ ഉള്ള, ഇടത്തരം ലോക്കറുകൾക്ക് 4,000 രൂപയും ജിഎസ്ടിയും നൽകേണ്ടിവരും.
– ചെറുപട്ടണങ്ങളിലോ ഗ്രാമപ്രദേശങ്ങളിലോ ഇടത്തരം വലിപ്പമുള്ള ലോക്കറിന് 3000 രൂപയും ജിഎസ്ടിയും ഈടാക്കും.
– വലിയ ലോക്കറുകൾ തിരഞ്ഞെടുക്കുന്ന പ്രധാന മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കൾ 8,000 രൂപയും ജിഎസ്ടിയും നൽകണം.
– ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരു വലിയ ലോക്കറിന്റെ ഫീസ് 6,000 രൂപയും ജിഎസ്ടിയും ആണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033