പത്തനംതിട്ട : പതിമൂന്നുകാരി ക്രൂരമായ ലൈംഗികപീഡനത്തിന് വിധേയയായതായി മരണശേഷം വെളിവായ സംഭവത്തിൽ ഒരു പ്രതികൂടി പോലീസിന്റെ പിടിയിലായി. കുന്നന്താനം പാലയ്ക്കാത്തകിടി മഠത്തിൽക്കാവ് ക്ഷേത്രത്തിനു സമീപം ആഞ്ഞിലിമൂട്ടിൽ ഇട്ടിയുടെ മകൻ ജിബിൻ ജോണി(26)നെയാണ് തിരുവല്ല ഡി വൈ എസ് പി അഷദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.
കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കുമളി തോട്ടക്കാട് കൈലാസമന്ദിരത്തിൽ വിഷ്ണു സുരേഷി(26)നെ കീഴ്‌വായ്‌പ്പൂർ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാർച്ച് 24 ന് അറസ്റ്റ് ചെയ്തിരുന്നു. രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരവേ കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് പെൺകുട്ടി മരണപ്പെട്ടത്. അസ്വാഭാവിക മരണം സംശയിച്ച് അവിടെ തന്നെ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പലതവണ ക്രൂരമായ ലൈംഗിക പീഡനത്തിന് കുട്ടി ഇരയായതായി തെളിഞ്ഞത്. കൂടുതൽ പ്രതികളുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. കുട്ടിയുടെയും മാതാവിന്റെയും ഫോണുകൾ കേന്ദ്രീകരിച്ച് ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തെതുടർന്നാണ് രണ്ടാമത്തെ അറസ്റ്റ്.
പട്ടികജാതി വിഭാഗത്തിൽ പെട്ടതാകയാൽ കേസിന്റെ അന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ 20 ന് തിരുവല്ല ഡി വൈ എസ് പി ക്ക് കൈമാറിയിരുന്നു. സാക്ഷിമൊഴികളുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ ജിബിൻ ജോണിൽ പോലീസ് എത്തുകയായിരുന്നു. ഇയാൾ കുട്ടിയെ പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി ആന്വേഷണത്തിൽ തെളിഞ്ഞു. കൂടാതെ പെൺകുട്ടികളുടെ അശ്ലീല വീഡിയോകളും നഗ്ന ചിത്രങ്ങളും സ്ഥിരമായി കാണുകയും ഫോണിൽ സൂക്ഷിക്കുകയും ചെയ്യുന്നയാളാണ് പ്രതിയെന്നും വ്യക്തമായി.
കുട്ടിയെ ക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രതി ഇക്കാര്യത്തിൽ മനോവൈകൃതം വെച്ചുപുലർത്തുന്ന യാളാണെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഇത്തരത്തിൽ ഇരുപതിലധികം പെൺകുട്ടികളുടെ ചിത്രങ്ങളും മറ്റും പോലീസ് കണ്ടെത്തി. ഫോണിന്റെ കൂടുതൽ ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. പ്രതിയുടെ കുറ്റസമ്മതം പോലീസ് വീഡിയോയിൽ പകർത്തി.
കുട്ടിയുടെ മരണത്തെതുടർന്ന് ഡോക്ടർമാരുടെ സംഘം മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് അന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതുപ്രകാരം കുട്ടി പലതവണ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായതായി തെളിഞ്ഞിരുന്നു. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിന് മുമ്പ് മറ്റ് ഗവണ്മെന്റ് ആശുപത്രികളിൽ ചികിത്സ നടത്തിയിരുന്നു. 9 ന് രാത്രി 9.30 ന് കുട്ടി മരണപ്പെട്ടു. കീഴ്‌വായ്‌പ്പൂർ എസ് ഐ ബി എസ് ആദർശ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബലാൽസംഗം, പോക്സോ തുടങ്ങിയ വകുപ്പുകൾ ചേർത്ത് അന്വേഷണം പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ നടന്നു.
കുട്ടിയുടെ ഫോണിലേക്ക് പലതവണ വന്ന വിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി വിഷ്ണു പിടിയിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടർന്നുവരികയായിരുന്നു. കുട്ടിയുമായി അടുപ്പത്തിലായ ഇയാൾ 2022 ആഗസ്റ്റ് 16 നാണ് കുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ഫോൺ വിളികളിലൂടെ അടുപ്പത്തിലായി. ആഗസ്റ്റ് 19 ന് ബൈക്കിൽ കയറ്റി ആലപ്പുഴ ബീച്ചിൽ കൊണ്ടുപോയതായും സമ്മതിക്കുകയും തുടർന്ന് കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. കൂടുതൽ പ്രതികളുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ ജിബിൻ ജോണിനെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033