തിരുവനന്തപുരം: ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ ഇ.പി. ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് സമാന ആരോപണത്തിന്റെ പേരിൽ സർക്കാർ പ്രതിസന്ധിയിലാകുന്നത്. ക്രമസമാധാനപാലനച്ചുമതലയുള്ള അഡീഷണൽ ഡി.ജി.പി. ആർ.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബളെയെയും രാംമാധവിനെയും കണ്ടത് എന്തിന്, ആർക്കുവേണ്ടി എന്ന ചോദ്യമാണുയരുന്നത്. വ്യക്തിപരമായ സന്ദർശനമെന്നും സി.പി.എം. ഉത്തരം പറയേണ്ട കാര്യമില്ലെന്നുമുള്ള വിശദീകരണംകൊണ്ട് പ്രശ്നം തീരുന്നില്ല. സി.പി.എം. -ബി.ജെ.പി. രഹസ്യബന്ധമെന്ന ആരോപണത്തിന് തെളിവെന്ന നിലയിൽ പ്രതിപക്ഷം വിഷയമേറ്റെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് തൃശ്ശൂരിൽ മുൻവർഷംനടന്ന കൂടിക്കാഴ്ചയുടെ വിവരം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ലഭിച്ചത്. കിട്ടാവുന്നത്ര തെളിവുകൾ ശേഖരിച്ചാണ് അദ്ദേഹം ആക്രമണത്തിന് കോപ്പുകൂട്ടിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.