തെങ്ങമം : കൊയ്‌ത്തുകഴിഞ്ഞതിന്റെ അടുത്തദിവസം പാടത്ത് കക്കൂസ് മാലിന്യം തള്ളി. മേക്കുന്നുമുകൾ-തെങ്ങമം റോഡിൽ കുളഞ്ഞിക്കാട് പാടത്താണ് വൻതോതിൽ കക്കൂസ് മാലിന്യം തള്ളിയത്. ഞായറാഴ്ച പുലർച്ചെയാണ് മാലിന്യം തള്ളിയതെന്ന് സംശയിക്കുന്നതായി കർഷകർ പറയുന്നു. ഇതിനുസമീപത്ത് കൊയ്ത്ത് നടക്കാനിരിക്കെയാണ് മാലിന്യം തള്ളിയത്. തെങ്ങമത്തിന്റെ പല പ്രദേശങ്ങളിലും മാലിന്യം തള്ളുന്നത് പതിവാണെന്ന് പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തംഗം ജി. പ്രമോദ് പറഞ്ഞു. കഴിഞ്ഞദിവസം പഴകുളം ഭാഗത്ത് കനാലിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു. പല വീടുകളിലേയും കിണറുകളിലെ വെള്ളം മലിനപ്പെടുകയും ചെയ്തു. ജനങ്ങൾ അനുഭവിക്കുന്ന ഈ ദുരിതം കാണാൻ കളക്ടർ എസ്.പ്രേം കൃഷ്ണൻ നേരിട്ടെത്തിയിരുന്നു. കൂടാതെ പഴകുളം ഭാഗത്ത് മാലിന്യം തള്ളുന്നത് തടയാൻ നാട്ടുകാർ ജനകീയ സമിതിയും രൂപവത്കരിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1