Saturday, July 5, 2025 10:42 am

ആര് മുന്നില്‍? തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വിധി പെട്ടിയിലാക്കി ; രണ്ടു നാളുകള്‍ക്കു ശേഷം ഫലം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പിനേക്കാളേരെ രാഷ്ട്രീയ കേരളം ആക്ഷാംക്ഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പിലെ വോട്ടെല്ലാം പെട്ടിയിലായി കഴിഞ്ഞു. ഇനി രണ്ട് ദിവസം കാത്തിരുന്നാല്‍ പി ടി തോമസിന്റെ മണ്ഡലം ആരുടെ കൈപ്പിടിയിലെന്ന് അറിയാം. അവസാനം നിമിഷം വരെ പ്രചരണം മുന്നണികള്‍ ഏറെ കൊഴുപ്പിച്ചെങ്കിലും മണ്ഡലത്തില്‍. പോളിങ് പ്രതീക്ഷിച്ചത്ര എത്തിയിട്ടില്ലെന്ന വിവരമാണ് പുറത്തു വരുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ 70 ശതമാനത്തിനടുത്ത് പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ കണക്ക് പുറത്തുവന്നിട്ടില്ല. അവസാന മണിക്കൂറുകളില്‍ പൊതുവേ പോളിങ് സെന്ററുകളില്‍ തിരക്ക് കറവായിരുന്നു. തൃക്കാക്കര മുനിസിപ്പാലിറ്റിയിലാണ് ശക്തമായ പോളിങ് രേഖപ്പെടുത്തിയത്.

വോട്ടു പെട്ടിയിലായതോടെ അവകാശവാദവുമായി ഇരു മുന്നണികളും രംഗത്തുണ്ട്. വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനും വേണ്ടിയായിരിക്കും മുന്നണികളും പ്രവര്‍ത്തകരും കാത്തിരിക്കുക. പുറത്തുവരുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് സ്ത്രീകളാണ്. എന്നാല്‍ ശതമാനക്കണക്കില്‍ അത് പുരുഷന്മാരാണ്. ആകെ 1,01,530 സ്ത്രീകള്‍ക്കും 95,274 പുരുഷന്മാര്‍ക്കുമാണ് മണ്ഡലത്തില്‍ വോട്ടുള്ളത്. ആകെ 239 പോളിങ് ബൂത്തുകളിലാണ് വോട്ടിങ് നടന്നത്. രാവിലെ 6ന് മോക്ക് പോളിങ് നടത്തിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് തങ്ങളുടെ ഭൂരിപക്ഷം ഉയരുമെന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ എല്‍ ഡി എഫ് വിജയത്തില്‍ സംശയമില്ലെന്നാണ് ജോ ജോസഫിന്റെ പ്രതികരണം. ബിജെപി അട്ടിമറി വിജയം നേടുമെന്ന് എ എന്‍ രാധാകൃഷ്ണനും വ്യക്തമാക്കി. കള്ളവോട്ട് തടയാന്‍ ശക്തമായ സജ്ജീകരണങ്ങള്‍ ഒരുക്കിയെന്ന പ്രഖ്യാപനങ്ങള്‍ക്കിടെയും കള്ളവോട്ട് ശ്രമം നടന്നിരുന്നു.

വൈറ്റില പൊന്നുരുന്നി സ്‌കൂളിലെ പോളിങ് ബൂത്തിലാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചയാളെ യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കൈയോടെ പിടികൂടിയത്. ടി എം സഞ്ജു എന്നയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയ പിറവം പാമ്പക്കുട സ്വദേശി ആല്‍ബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജു എന്നയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയത് മറ്റൊരാളാണെന്ന് യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുകയായിരുന്നു.

സംശയം തോന്നിയ പ്രവര്‍ത്തകര്‍ ഇയാളോട് വീട്ടുപേരും മാതാപിതാക്കളുടെ പേരുകളും ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചു. തുടര്‍ന്ന് ഇയാള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വോട്ടെടുപ്പിനിടെ മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫീസറും പിടിയിലായിരുന്നു. മരോട്ടിച്ചുവട് സെന്റ്‌ജോര്‍ജ് സ്‌കൂളിലെ ഇരുപത്തിമൂന്നാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫീസറായ പി വര്‍ഗീസാണ് പിടിയിലായത്. ഒരു ബൂത്തില്‍ സുരക്ഷയ്ക്കുള്‍പ്പെടെ മുഴുവന്‍ ഉദ്യോഗസ്ഥരും വനിതകളായിരുന്നു. ആറ് തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളുമാണ് ഉണ്ടായിരുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ് കൊല്ലപ്പെട്ടു

0
പട്‌ന: ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ്...

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു....

ചിറ്റാർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ സാഹിത്യോത്സവം നടത്തി

0
ചിറ്റാർ : ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ സാഹിത്യോത്സവം നടത്തി. സ്കൂൾ...

മലയാലപ്പുഴ ഗ്രാമസേവനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കെ. ദാമോദരൻ അനുസ്മരണം നടത്തി

0
മലയാലപ്പുഴ : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വായന...