ചെന്നൈ : തമിഴ്‌നാട്ടിൽനിന്നുള്ള പന്ത്രണ്ട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. നാഗപട്ടണത്തുനിന്നുള്ള മത്സ്യത്തോഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. സമുദ്രാതിർത്തി ലംഘിച്ചതിനാലാണ് അറസ്റ്റെന്നാണ് വിവരം. രണ്ട് ദിവസം മുമ്പ് 23 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. നവംബർ 10ന് രാത്രി അക്കരപ്പേട്ട ഫിഷിംഗ് ഹാർബറിൽ നിന്ന് പുറപ്പെട്ട മത്സ്യത്തൊഴിലാളികളാണ് പിടിയിലായത്. ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് തിങ്കളാഴ്ച വൈകീട്ടാണ് ശ്രീലങ്കൻ നാവികസേന ഇവരെ അറസ്റ്റ് ചെയ്തത്. കൊടിയകരയ്ക്ക് തെക്ക്-കിഴക്കായി 40 നോട്ടിക്കൽ മൈൽ അകലെയാണ് ഇവർ മത്സ്യബന്ധനം നടത്തിയിരുന്നതെന്ന് കോസ്റ്റൽ സെക്യൂരിറ്റി ഗ്രൂപ്പ് (സിഎസ്ജി) അറിയിച്ചു. മത്സ്യത്തൊഴിലാളികളായ ആർ സെൽവനാഥൻ (40), ആർ വിജയനാഥൻ (37), കെ കുഴന്തൈവേലു (57), ആർ ഭാഗ്യരാജ് (43), എസ് ആനന്ദവേൽ (35), വി മാധവൻ (18), എം ഇനിയവൻ (30), കെ സധൻ (26), എസ് ശരവണൻ (41), ജി സുബ്രഹ്മണ്യൻ (46), പി സെന്തിൽ (42), പി അറുമുഖം (51) എന്നിവരാണ് പിടിയിലായത്. ജാഫ്നയിലെ കാങ്കസന്തുറൈ നേവി ക്യാമ്പിലേക്കാണ് ഇവരെ കൊണ്ടുപോയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1