കായംകുളം : യു പ്രതിഭ എം എൽ എ മകനെതിരായ കഞ്ചാവ് കേസിൽ വിശദീകരണവുമായി രംഗത്തെത്തി. മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നതെന്നാണ് അവർ പറഞ്ഞത്. വലിയ വേട്ടയാടലാണ് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിലായിരുന്നു എം എൽ എയുടെ പ്രതികരണം. പ്രത്യേക അജണ്ടയോടെയാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയതെന്നും, അതേസമയം പാർട്ടി വലിയ പിന്തുണ നൽകിയെന്നും പറഞ്ഞ എം എൽ എ, മകൻ തെറ്റ് ചെയ്‌താൽ അവനെ തിരുത്തേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് താനെന്നും പ്രതികരിച്ചു. മകൻ തെറ്റ് ചെയ്തിട്ടില്ലെന്നും, ചിത്രമടക്കം കൊടുത്താണ് വാർത്ത നൽകിയതെന്നും കുറ്റപ്പെടുത്തിയ പ്രതിഭ, കഴിഞ്ഞ ദിവസം ലഹരിക്കടിമപ്പെട്ട 2 കുട്ടികൾ ഒരാളെ കുത്തിക്കൊന്നപ്പോൾ ഫോട്ടോ കൊടുത്തില്ലെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ദിവസങ്ങളോളം വ്യക്തിപരമായി ദിവസങ്ങളോളം ആക്രമണം നേരിട്ടുവെന്നാണ് അവർ പറഞ്ഞത്. താൻ മതം പറഞ്ഞുവെന്ന തരത്തിലുള്ള ചർച്ചകൾ തെറ്റാണെന്നും, കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും യു പ്രതിഭ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1