റാങ്പോ : സിക്കിമിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും ബിജെപി സഖ്യകക്ഷി സിക്കിം ക്രാന്തികാരി മോർച്ച നേതാവുമായ പ്രേം സിങ് തമാങ്. തങ്ങള്‍ മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല. ആർട്ടിക്കിൾ 371 (എഫ്) പ്രകാരം തങ്ങൾക്ക് പ്രത്യേക പരിരക്ഷയുണ്ട്. പ്രത്യേക പരിരക്ഷയുള്ള സംസ്ഥാനങ്ങളിൽ യുസിസി നടപ്പിലാക്കില്ലെന്ന് റാങ്പോയിൽ നടന്ന രാഷ്ട്രീയ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ല. യുസിസി ചെയർമാൻ കിരൺ റിജിജുവുമായും കേന്ദ്രവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ യുസിസി നടപ്പാക്കരുതെന്ന് ഈ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ടെന്നും പ്രേം സിങ് തമാങ് പറഞ്ഞു. യുസിസി നടപ്പാക്കുന്നതിനെതിരെ സിക്കിം അസംബ്ലി പ്രമേയം പാസാക്കുമോ എന്ന് വ്യക്തമല്ലെങ്കിലും ചില സംസ്ഥാനങ്ങൾ അങ്ങനെ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ യുസിസിക്കെതിരെ സഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഏകപക്ഷീയവും തിടുക്കത്തിലുള്ളതുമായ നടപടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വർഷം ഫെബ്രുവരിയിൽ മിസോറാം നിയമസഭയും സമാനമായ പ്രമേയം പാസാക്കിയിരുന്നു. വൈവിധ്യത്തെ ആഘോഷിക്കുന്ന ‘ഇന്ത്യ എന്ന ആശയത്തിന്’ എതിരാണ് യുസിസി എന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയും പ്രസ്താവിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033