Tuesday, April 22, 2025 5:42 am

ഉത്തര്‍പ്രദേശില്‍ നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തുടര്‍ച്ചായി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. അതും നല്ലൊരു വിഭാഗം പാവപ്പെട്ട പട്ടികജാതി, വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളാണ്. അതിലെ അവസാന സംഭവമാണ് ഹത്‌റാസില്‍ നടന്നത്.

പ്രതിപക്ഷ പാര്‍ട്ടികളും എന്‍ജിഒകളും സമര രംഗത്താണ്. രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും സത്യാവസ്ഥ അറിയാനുമാണ് പോയിരിക്കുന്നത്. കാട്ടുനീതിയാണ് നടക്കുന്നതെന്നും കുടുംബത്തെ കാണാതെ തിരിച്ചുമടങ്ങുന്ന പ്രശ്‌നമില്ലെന്നും എ കെ ആന്റണി.

നിര്‍ഭയയെ ഗൗരവമായി ആണ് യുപിഎ ഗവണ്‍മെന്റ് കണ്ടത്. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നിയമ നിര്‍മാണം നടത്തി. ക്രൂരമായ കൃത്യങ്ങള്‍ ചെയ്യുന്നവര്‍ പ്രായപൂര്‍ത്തിയായവര്‍ അല്ലെങ്കില്‍പോലും കടുത്ത ശിക്ഷ നല്‍കാനുള്ള നിയമ നിര്‍മാണമാണ് നടത്തിയതെന്നും എ കെ ആന്റണി പറഞ്ഞു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ കൃത്യം മറച്ച്‌വെയ്ക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കുടംബത്തെ മൃതദേഹം കാണാന്‍ സമ്മതിച്ചില്ല. മൃതദേഹം കത്തിച്ചുകളഞ്ഞു. എന്താണ് ഇത്ര രഹസ്യമെന്നും എ കെ ആന്റണി ചോദിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

0
ദില്ലി : ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സംസ്ഥാന ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതുമായി...

പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകി വരുന്നവരെ വ്യാജവൈദ്യരെന്ന് മുദ്രകുത്തുന്നത് തെറ്റായ പ്രവണത : മുഖ്യമന്ത്രി

0
കാസര്‍കോട് : കോളേജ് വിദ്യാഭ്യാസം ഇല്ലാതെ തന്നെ പാരമ്പര്യമായി ആയുർവേദ ചികിത്സ...

 ഗ്ലോബൽ സിറ്റി പദ്ധതിയുമായി മുന്നോട്ടെന്ന് മന്ത്രി പി.രാജീവ്

0
കൊച്ചി : ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി വിഭാവനം ചെയ്ത എറണാകുളം...

മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ

0
വത്തിക്കാൻ : ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസാസിസ് മാർപാപ്പയുടെ മരണകാരണം...