വടശേരിക്കര : ശബരിമല തീർഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ദേശീയ ഹൈവേയുടെ (എൻഎച്ച്) നവീകരണം അവസാന ഘട്ടത്തിലെത്തി. വശം വീതി കൂട്ടി കോൺക്രീറ്റിങ്, വെള്ള വരയിടൽ, പൂട്ടുകട്ട പാകൽ, ട്രാഫിക് സൈൻ ബോർഡുകൾ, റിഫ്ലക്ടർ സ്റ്റഡ് എന്നിവ സ്ഥാപിക്കൽ എന്നീ പണികളാണ് ഇപ്പോൾ നടക്കുന്നത്. ഭരണിക്കാവ്–മുണ്ടക്കയം എൻഎച്ചിന്റെ ഭാഗമായി ഏറ്റെടുത്ത പാതയാണിത്. 47 കോടി രൂപയാണ് നവീകരണത്തിനായി ദേശീയ ഹൈവേ വിഭാഗം മുൻപ് അനുവദിച്ചത്. ഉടനെ തന്നെ പണി കരാറായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് റീടാറിങ് പൂർത്തിയായത്. 7–9 മീറ്റർ വരെ വീതിയിലാണ് ബിഎം ബിസി ടാറിങ് നടത്തിയത്. 7 സെന്റി മീറ്റർ കനത്തിലാണ് ബിഎം ടാറിങ്. ബിസി 3 സെന്റിമീറ്റർ കനത്തിലും. റോഡിന്റെ മധ്യത്തിലും വശങ്ങളിലും വെള്ള വരകളിടുന്ന പണി മണ്ണാരക്കുളഞ്ഞിയിൽ നിന്നാണ് ആരംഭിച്ചത്. രാജാംമ്പാറ ഭാഗത്താണ് റിഫ്ലക്ടർ സ്റ്റെഡ് സ്ഥാപിക്കുന്നത്. കലുങ്കുകൾ, സംരക്ഷണഭിത്തി, ഓട എന്നിവയുടെ നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1