Monday, April 21, 2025 1:41 pm

ഗുസ്‌തി ഫെഡറേഷനിലെ ലൈംഗിക ആരോപണo ; കായിക മന്ത്രാലയം നിയോഗിച്ച സമിതി പിരിച്ചുവിടണo : വിനേഷ് ഫോഗട്ട്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഗുസ്‌തി ഫെഡറേഷനിലെ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കായിക മന്ത്രാലയം നിയോഗിച്ച മേൽനോട്ട സമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് 2023 കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് വിനേഷ് ഫോഗട്ട്. മേൽനോട്ട സമിതിയിൽ അത്‌ലറ്റുകൾ സന്തുഷ്‌ടരല്ലെന്നും അതിനാൽ ഗുസ്‌തി താരങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാനും ഉൾപ്പെടുത്താനും ഒരു പുതിയ കമ്മിറ്റി രൂപീകരിക്കണമെന്ന് ഫോഗട്ട് ആവശ്യപ്പെട്ടു.

“ഈ മേൽനോട്ട സമിതി പിരിച്ചുവിടുകയും ഞങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ഞങ്ങൾ (അംഗങ്ങളുടെ) തിരഞ്ഞെടുക്കുന്നവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി ഒരു പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നും ആഗ്രഹിക്കുന്നു. ഇത് സ്ത്രീകളുടെ കാര്യമാണ്, വളരെ ഗൗരവമുള്ളതാണ് മന്ത്രാലയം ഞങ്ങൾ പറയുന്നത് കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു” ഫോഗട്ട് പറഞ്ഞു.

ജനുവരി 23നാണ് കായിക മന്ത്രാലയം ഒരു മേൽനോട്ട സമിതിയെ നിയോഗിച്ചു. റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാനുള്ള അഞ്ചംഗ സമിതിയുടെ അധ്യക്ഷനായി ഇന്ത്യൻ ബോക്‌സിംഗ് ഇതിഹാസം എംസി മേരി കോമിനെ നിയമിച്ചിരുന്നു.

ഫെഡറേഷന്റെ ദൈനംദിന ഭരണം പരിശോധിക്കാനുള്ള ചുമതലയും കമ്മിറ്റിയെ ഏൽപ്പിച്ചിരുന്നു. ഒളിമ്പിക് മെഡൽ ജേതാവും ഗുസ്‌തി താരവുമായ യോഗേശ്വർ ദത്ത്, മുൻ ബാഡ്‌മിന്റൺ താരവും മിഷൻ ഒളിമ്പിക് സെൽ അംഗവുമായ തൃപ്‌തി മുർഗുണ്ടെ, മുൻ ടോപ്‌സ് സിഇഒ (റിട്ട) രാജേഷ് രാജഗോപാലൻ, സായ് മുൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രാധിക ശ്രീരാമൻ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. അന്വേഷണം പൂർത്തിയാക്കാൻ കായിക മന്ത്രാലയം സമിതിക്ക് നാലാഴ്‌ചത്തെ സമയം നൽകിയിരുന്നു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി കഴിഞ്ഞ വെള്ളിയാഴ്‌ച നടന്ന രണ്ടാം വട്ട ചർച്ചയ്ക്ക് ശേഷം ഗുസ്‌തി താരങ്ങൾ പ്രതിഷേധം അവസാനിപ്പിച്ചതിനെ തുടർന്നായിരുന്നു തീരുമാനം.

ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിൽ ഇടപെടാനില്ല : സുപ്രീംകോടതി

0
ന്യൂഡൽഹി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി എൽസ്റ്റൺ...

ആര്‍എസ്എസില്‍ നിന്ന് ആരെങ്കിലും രാജ്യത്തിനായി ജീവന്‍ വെടിഞ്ഞിട്ടുണ്ടോ ; ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

0
പട്ന: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍...

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ

0
ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ കടന്നാക്രമണം നടത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ...

പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു

0
തിരുവനന്തപുരം : വിഴിഞ്ഞത്ത് പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു....