പത്തനംതിട്ട : പത്തനംതിട്ട പോലീസ് ക്വാർട്ടേഴ്സിലെ ജലക്ഷാമത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് റിജോ വള്ളംകുളം ജില്ലാ കളക്ടർക്കും സോൺ ഡിഐജിയ്ക്കും പരാതി നൽകി. ക്വാർട്ടേഴ്സിൽ 18 ദിവസമായി വെള്ളമില്ല. 43 കുടുംബാംഗങ്ങളാണ് ക്വാർട്ടേഴ്സിൽ കഴിയുന്നത്. ഒരു മനുഷ്യന് ജീവിക്കാൻ ആവശ്യമായ ഒരു വസ്തുവാണ് വെള്ളം. 3 ദിവസം കൂടുമ്പോൾ 1000 രുപ മുടക്കി വെള്ളം സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങേണ്ട ദയനീയ അവസ്ഥയിലാണ് ഓരോ കുടുംബവും. ക്വാർട്ടേഴ്സിലെ വെള്ളമില്ലായ്മ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിൽ ആക്കുന്നു എന്ന് നേരിട്ട് മനസ്സിലാക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ കൊടും ചൂടിൽ കുടിവെള്ളത്തിനായി പൊതുജനത്തിനൊപ്പം പോലീസുകാരും വലയുകയാണ്. വെള്ളത്തിനായി കാത്തിരിക്കുന്ന വേഴാമ്പൽ പോലെ തങ്ങളുടെ ക്വാർട്ടേഴ്സിലെ പൈപ്പിൽ എപ്പോൾ വെള്ളം കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് പത്തനംതിട്ടയിലെ പോലീസ് സേനയും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1