പത്തനംതിട്ട : മഴ പെയ്യുമ്പോൾ നഗരത്തിലെ സ്റ്റേഡിയം ബസ് സ്റ്റോപ്പിന് മുൻവശം വെള്ളക്കെട്ടാകുന്നു. കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ ഇന്റർലോക്ക് കട്ട പാകിയത് അശാസ്ത്രീയമായിട്ടാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. വെള്ളം ഒഴുകിപ്പോകാൻ ചരിവ് കൊടുക്കാതെയാണ് കട്ട പാകിയത്. കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നിലെ ഓടയിലേക്ക് വെള്ളം ഒഴുക്കി വിടാൻ കഴിയുമായിരുന്നു. ശബരിമല തീർത്ഥാടനം തുടങ്ങിയ ശേഷം ബസുകൾ കാത്തിരിപ്പു കേന്ദ്രത്തിനോട് ചേർത്ത് നിറുത്താനായി റോഡിൽ പോലീസ് ട്രാഫിക് കോണുകൾ വെച്ചിട്ടുണ്ട്. ഇതേതുടർന്ന് വെള്ളക്കെട്ടിലേക്ക് ബസുകൾ ഇറക്കി നിറുത്തേണ്ടി വരും. ഇതൊഴിവാക്കാൻ ബസുകൾ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് എത്തുന്നതിനു മുൻപായി നിറുത്തുന്നു. കോളേജ് ജംഗ്ഷനിൽ നിന്ന് സെന്റ്പീറ്റേഴ്സ് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ബസുകൾ നിറുത്തുന്നതു കാരണം ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1