കൊച്ചി : ഐഎസ്എല്‍ മത്സരങ്ങള്‍ക്കുശേഷം പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ളവ പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഇത്തരം മാലിന്യങ്ങള്‍ കാനകളില്‍ അടിഞ്ഞാല്‍ നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകുമെന്നും അതിനും കോടതിയെ കുറ്റം പറയുമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. യുവ തലമുറയും ഇങ്ങനെ ആയാല്‍ എന്തു ചെയ്യുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. പൊതുനിരത്തിലെ അനധികൃത കൊടി തോരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടയില്‍ ആയിരുന്നു ഐഎസ്എല്‍ മത്സരങ്ങള്‍ക്കുശേഷം പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ളവ പൊതു ഇടത്തില്‍ വലിച്ചെറിയുകയാണെന്ന ഹൈക്കോടതിയുടെ പരാമർശം. അനധികൃത കൊടി തോരണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവും ഹൈക്കോടതി പുറത്തിറക്കി. സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ്ബോർഡുകൾ ഉടൻ നീക്കം ചെയ്യാനാണ് ഹൈക്കോടതിയുടെ നിർദേശം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.