തൃശ്ശൂർ: വീട് പൊളിക്കവേ കോൺക്രീറ്റ് മേൽക്കൂരയ്ക്കടിയിൽ കാൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളിക്ക് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. അടാട്ട് പഞ്ചായത്ത് അമ്പലം കാവിൽ ആണ് സംഭവം. പൊളിച്ച് കൊണ്ടിരുന്ന വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയുടെ അടിയിൽ കാൽ അകപ്പെട്ട കൽക്കത്ത സ്വദേശിയായ ജസീറുദ്ദീൻ ഷേഖ് (32)നെയാണ് അതിസാഹസികമായി അഗ്നി രക്ഷാസേന രക്ഷപ്പെടുത്തിയത്. ചിയ്യാരം സ്വദേശിയായ കുറുമാത്ത് രമേശ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചു മാറ്റി കൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റ്റി.എസ്. ഷാനവാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്യ സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തിയത്. സീനിയർ ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർ സജേഷ്, ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർമാരായ വിൽസൺ പി.ഒ, ജിബിൻ . ജെ, ശിവദാസൻ. കെ , സുധൻ . വി.എസ്, രമേശ് .വി, രാകേഷ്. ആർ എന്നിവരാണ് സാഹസിക രക്ഷാപ്രവർത്തനം നടത്തി അന്യ സംസ്ഥാന തൊഴിലാളിയുടെ ജീവൻ രക്ഷപ്പെടുത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1