പത്തനംതിട്ട : കൃഷിചെയ്യുന്നത് കർഷകരാണെങ്കിലും വിളവെടുക്കുന്നത് ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന പന്നികൾ. പതിനായിരക്കണക്കിന് രൂപ മുതൽ മുടക്കി ചെയ്യുന്ന കൃഷിയിൽ ഇങ്ങനെ നഷ്ടം സംഭവിക്കുമ്പോൾ ആരും തങ്ങളെ സഹായിക്കാനില്ലെന്നും ഇനി കൃഷി തുടരാനാവില്ലെന്നും കർഷകർ പറയുന്നു.
വിമുക്ത ഭടനും കർഷകനുമായ ചെന്നീർക്കര മുട്ടത്തുകോണം കിണറുവിളയിൽ ടി.ഡി രാജേന്ദ്രൻ തന്റെ ഒന്നര ഏക്കർ സ്ഥലത്ത് 750മൂട് കപ്പ, 250മൂട് പൂവൻ വാഴ, പടവലം, പാവൽ, വെണ്ട, ചേന, ചേമ്പ് തുടങ്ങിയവയാണ് കൃഷിചെയ്തത്. മാസങ്ങളുടെ പ്രയത്നം ഏതാനും ദിവസംകൊണ്ട് കാട്ടുപന്നികൾ നശിപ്പിച്ചു. പന്നിശല്യം ആരംഭിച്ചതോടെ രണ്ടര ലക്ഷം രൂപ മുടക്കി രാജേന്ദ്രൻ കൃഷി ഭൂമിക്കു ചുറ്റും കമ്പിവേലി സ്ഥാപിച്ചെങ്കിലും ഇത് പൊട്ടിച്ചാണ് പന്നിക്കൂട്ടം കൃഷി ഭൂമിയിലേക്ക് കയറുന്നത്. കർഷകരായ കൊല്ലന്റയ്യത്ത് മോഹനൻ, കാവിന്റെ കിഴക്കേതിൽ റണേന്ദ്രൻ, പൂവക്കാട്ടിൽ പ്രസാദ് എന്നിവരുടെയും കാർഷിക വിളകൾ പന്നികൾ നശിപ്പിച്ചു. മെഴുവേലി പഞ്ചായത്തിലെ അയത്തിൽ പാടത്ത് കൃഷി ചെയ്ത അനൂപിന് ഒറ്റദിവസംകൊണ്ട് നഷ്ടമായത് വിളവെടുക്കാറായ 500മൂട് കപ്പയാണ്. പാട്ടത്തിനെടുത്ത ഭൂമിയിൽ 65000രൂപ മുടക്കിയാണ് കൃഷി നടത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1