മുംബൈ : ബെംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനിയായ വിപ്രോ നാളെ മുതൽ ജീവനക്കാരെ ഓഫീസിലേക്ക് മടങ്ങാൻ അനുവദിക്കും. ജീവനക്കാർ ആഴ്ചയിൽ രണ്ട് ദിവസം ഓഫീസിലെത്തി ജോലി ചെയ്യും. 18 മാസങ്ങൾക്ക് ശേഷമാണ് വിപ്രോ ക്യാമ്പസ് വീണ്ടും സജീവമാകുന്നത്.
വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി ട്വിറ്ററിലൂടെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിപ്രോ ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള താപനില പരിശോധനകളും ക്യുആർ കോഡ് സ്കാനുകളും ഉൾപ്പെടെയുള്ള കൊവിഡ്-19 അനുബന്ധ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള ഒരു വീഡിയോയും അദ്ദേഹം തന്റെ ട്വീറ്റിലൂടെ പങ്കിട്ടു.
കമ്പനിയുടെ കസ്റ്റമേഴ്സിന് മികച്ച സേവനം നൽകുന്നത് തുടരുമെന്നും ഭാവിയിൽ ഒരു ഹൈബ്രിഡ് മോഡലിലായിരിക്കും കമ്പനി പ്രവർത്തിക്കുകയെന്നും അദ്ദേഹം പറയുന്നു.