പാലക്കാട്: ജി സുധാകരനോട് നൂറു ശതമാനം യോജിക്കുന്നെന്നും ഇപി ജയരാജന് പ്രസ്താവന ഇറക്കാനുള്ള ധാർമികത ഇല്ലെന്നും എംഎം ഹസൻ. ജി സുധാകരന്റെത് സഹകരണം കൈകാര്യം ചെയ്ത മാർക്സിസ്റ്റ് നേതാവിന്റെ സാക്ഷ്യപത്രമാണെന്നും എംഎം ഹസൻ പറഞ്ഞു. നേരത്തെ കരുവന്നൂരിൽ പാർട്ടി അന്വേഷണത്തിൽ പിഴവുണ്ടായെന്നും കുറ്റക്കാരെ മുളയിലെ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു എംഎം ഹസന്റെത്.
എന്നാൽ ഇപി ജയരാജന് വിഷയത്തിൽ പ്രസ്താവന ഇറക്കാനുള്ള ധാർമ്മികത ഇല്ലെന്ന് എംഎം ഹസൻ പ്രതികരിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാർ തൃശ്ശൂരിലെത്തിയത് ജയരാജന്റെ അറിവോടെയാണെന്ന് എംഎം ഹസൻ പറഞ്ഞു. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാനുള്ള തെളിവുകൾ തന്റെ കൈയിൽ ഇല്ലെന്നായിരുന്നു ഇപി ജയരാജന്റെ പ്രസ്താവന. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും മുഖ്യമന്ത്രിയുടെയും പ്രതികരണങ്ങൾക്ക് വിരുദ്ധമായിരുന്നു ഇപി ജയരാജന്റെ ഈ പ്രസ്താവന.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.