ചാത്തന്നൂർ : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദിച്ചനല്ലൂർ കൈതക്കുഴി പൊയ്കവിളയിൽ വാടകയ്ക്ക് താമസിക്കുന്ന ടാപ്പിംഗ് തൊഴിലാളികളായ ശ്രീകല -ചന്ദ്രബാബു ദമ്പതികളുടെ ഏക മകൾ അപർണ (15) യാണ് മരിച്ചത്. കടയ്ക്കൽ മണികണ്ഠൻചിറ സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ 16 വർഷമായി കൈതകുഴിയിൽ വാടകയ്ക്ക് താമസിച്ചു വരികയാണ്. ചാത്തന്നൂർ എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് അപർണ. കോൺവന്റ് ഹോസ്റ്റലിൽ താമസിച്ചു വന്നിരുന്ന അപർണ ക്രിസ്തുമസ് അവധിക്കാണ് കൈതകുഴിയിലെ വീട്ടിലെത്തിയത്. മരണകാരണം വ്യക്തമല്ല. ഫോറൻസിക് പരിശോധനകൾക്ക് ശേഷം സിഐ ശിവകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മൃതദേഹം സ്വദേശമായ കടയ്ക്കൽ മണികണ്ഠൻ ചിറയിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ചാത്തന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ക്രിസ്തുമസ് അവധി ആഘോഷിക്കാന്‍ വീട്ടില്‍ വന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കി
RECENT NEWS
Advertisment



























