പാലക്കാട് : പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 52 വയസ്സുകാരന് നാലു വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. ചുള്ളിമട രവിഇല്ലം വീട്ടിൽ രവിചന്ദ്രനെയാണ് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ( പോക്സോ കോടതി ) ജഡ്ജി പി.പി സെയ്തലവി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കണം.
2017ലാണ് കേസിനാസ്പദമായ സംഭവം. തേങ്ങ നൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ചുള്ളിമടയിലെ ഒരു തെങ്ങിൻ തോപ്പിലേക്ക് പെൺകുട്ടിയെ വിളച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. വാളയാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിഐ ഹരിപ്രസാദ് കുറ്റപത്രം തയ്യാറാക്കി സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.സുബ്രഹ്മണ്യൻ ഹാജരായി.





























