‘ഹൃദ്യം’ സർക്കാർ പദ്ധതിയിലൂടെ ജില്ലയിൽ ശസ്ത്രക്രിയ നടത്തിയത് 175 കുഞ്ഞുങ്ങൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ‘ഹൃദ്യം’ സർക്കാർ പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ 175 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ജന്മനാ ഹൃദ്രോഗമുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് പദ്ധതിയിലൂടെ പ്രയോജനം ലഭിച്ചത്. ജില്ലയിൽ 635 കുട്ടികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈവർഷം മാത്രം 37 കുട്ടികൾ രജിസ്റ്റർ ചെയ്തു. 12 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. അവർക്ക് ചികിത്സയും തുടർചികിത്സയും നൽകുന്നുണ്ട്. ജന്മനാ ഹൃദയവൈകല്യമുള്ള ഏതൊരു കുഞ്ഞിനും വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. സേവനങ്ങൾക്ക് www.hridyam.kerala.gov.in ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുമ്പോൾ രക്ഷാകർത്താക്കളുടെ ഫോൺ നമ്പറിലേക്ക് കേസ് നമ്പർ മെസേജ് ആയി ലഭിക്കും.

ശസ്ത്രക്രിയ സൗജന്യമായി സർക്കാർതലത്തിൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണുള്ളത്. സ്വകാര്യമേഖലയിൽ തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, കൊച്ചി അമൃത ആശുപത്രി, കൊച്ചി ലിസി ആശുപത്രി എന്നിവിടങ്ങളിലുമുണ്ട്. പദ്ധതി വഴി എക്കോ, സി.ടി., കാത്ത്‌ലാബ് പ്രൊസീജിയർ എം.ആർ.ഐ. തുടങ്ങിയ പരിശോധനകൾ, സർജറി ആവശ്യമായ ഇടപെടലുകൾ എന്നിവയും സൗജന്യമായി ലഭിക്കും. അവശ്യഘട്ടങ്ങളിൽ എംപാനൽ ചെയ്ത ആശുപത്രികളിലേക്ക് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് സേവനവുമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത് ; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

0
കാസർകോട് : കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന്...

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...